തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർധന പ്രാബല്യത്തിൽവന്നു. ഏപ്രിൽ ഒന്നുമുതലുള്ള കുടിവെള്ള നിരക്കിൽ അഞ്ചുശതമാനം വർധനയാണ് ജല അഥോറിറ്റി നടപ്പാക്കുന്നത്. ഇതോടെ ഗാർഹിക ഉപഭോക്താവിന് ആയിരം ലിറ്ററിന് കുറഞ്ഞ നിരക്ക് നാലു രൂപ 20 പൈസയാകും. പ്രതിമാസം 10,000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബിൽ തുക അഞ്ചുശതമാനം ഉയരും.
ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച് ഫെബ്രുവരി പത്തിനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഗാർഹികം, ഗാർഹികേതരം, വ്യാവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരുമെന്ന് ജല അഥോറിറ്റി അറിയിച്ചു.
ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച് ഫെബ്രുവരി പത്തിനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഗാർഹികം, ഗാർഹികേതരം, വ്യാവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരുമെന്ന് ജല അഥോറിറ്റി അറിയിച്ചു.