കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ, മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷുള്പ്പെടെയുള്ള പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ പ്രാദേശിക സഹായം ലഭിച്ചതായി സ്ഥിരീകരണം. ജില്ലാ ക്രൈംബ്രാഞ്ചാണ് ഇതു കണ്ടെത്തിയത്.
പ്രതികൾ കൊലപാതകത്തിലുള്പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി അറിയാവുന്നവർ സൗകര്യം ഒരുക്കിയതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. വെള്ളവും ഭക്ഷണവുമെല്ലാം ഇവര്‍ പ്രതികള്‍ക്ക് ഒരുക്കിക്കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
മരിച്ച ദിവസവും രതീഷിനൊപ്പം ചിലരുടെ സാന്നിധ്യമുണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിളിയുടെ വിശദാംശങ്ങൾ പരിശോധിച്ചതില്‍നിന്നു വ്യക്തമാകുന്ന വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. കൂടാതെ, പ്രദേശവാസികളില്‍നിന്ന് അന്വേഷണസംഘത്തിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിക്കുന്നതുവരെ രതീഷിനൊപ്പം സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നതായും ഇവര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളാണെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ രതീഷിനെ കൊലപ്പെടുത്തിയതാണോയെന്നത് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
പ്രതികൾ കൊലപാതകത്തിലുള്പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി അറിയാവുന്നവർ സൗകര്യം ഒരുക്കിയതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. വെള്ളവും ഭക്ഷണവുമെല്ലാം ഇവര്‍ പ്രതികള്‍ക്ക് ഒരുക്കിക്കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
മരിച്ച ദിവസവും രതീഷിനൊപ്പം ചിലരുടെ സാന്നിധ്യമുണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിളിയുടെ വിശദാംശങ്ങൾ പരിശോധിച്ചതില്‍നിന്നു വ്യക്തമാകുന്ന വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. കൂടാതെ, പ്രദേശവാസികളില്‍നിന്ന് അന്വേഷണസംഘത്തിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിക്കുന്നതുവരെ രതീഷിനൊപ്പം സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നതായും ഇവര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളാണെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ രതീഷിനെ കൊലപ്പെടുത്തിയതാണോയെന്നത് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.