തിരുവനന്തപുരം: ബന്ധുനിയമനത്തിൽ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി. ജലീലിന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലല്ലെന്നും ഗത്യന്തരമില്ലാതെയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജി ഒഴിവാക്കാൻ പരമാവധി ശ്രമിച്ച ശേഷം അർധമനസോടെയാണ് ജലീൽ ഇപ്പോൾ രാജിവച്ചത്. മന്ത്രി ജലീലിന് മാന്യതയുണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്ന ദിവസം രാജിവയ്ക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും നിയമമന്ത്രിയും ശ്രമിച്ചത്. കേരളീയ പൊതുസമൂഹം മന്ത്രി ജലീലിനെ കുറ്റക്കാരനായിട്ടാണു കണ്ടത്. ജലീലിന്റെ രാജിയിൽ അവസാനിച്ച ബന്ധുനിയമനത്തിൽ ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാർമികയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജി ഒഴിവാക്കാൻ പരമാവധി ശ്രമിച്ച ശേഷം അർധമനസോടെയാണ് ജലീൽ ഇപ്പോൾ രാജിവച്ചത്. മന്ത്രി ജലീലിന് മാന്യതയുണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്ന ദിവസം രാജിവയ്ക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും നിയമമന്ത്രിയും ശ്രമിച്ചത്. കേരളീയ പൊതുസമൂഹം മന്ത്രി ജലീലിനെ കുറ്റക്കാരനായിട്ടാണു കണ്ടത്. ജലീലിന്റെ രാജിയിൽ അവസാനിച്ച ബന്ധുനിയമനത്തിൽ ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാർമികയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.