കല്ലടിക്കോട്/എടക്കര: ഇടിമിന്നലേറ്റ് പാലക്കാട്, മലപ്പുറം ജില്ലകളിലായി രണ്ടുപേർ മരിച്ചു. പാലക്കാട് കല്ലടിക്കോട്ട് മുൻ പഞ്ചായത്തംഗം മുതുകുർശി കാവിൽ നിവാസിൽ രാമദാസന്റെ മകൻ ഗണേഷ്കുമാറാണു (45) മരിച്ചത്. ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനായി വലയിടുന്നതിനിടയിൽ ഇടിമിന്നലേൽക്കുകയായിരുന്നു.
കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും മണ്ണാർക്കാട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഭാര്യ: സുനില. മക്കൾ: സിനോഗ്, ശ്രീരാഗ്. മാതാവ്: അമ്മിണി. മലപ്പുറം ജില്ലയിലെ ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ പൊന്നരിപ്പുകാരനായ ദിവാകരൻ (47)ഇടിമിന്നലേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് നാലോടെ എടവണ്ണയിലാണ് അപകടമുണ്ടായത്.
ചാലിയാർ പുഴയിൽ ഭാര്യയ്ക്കും കോളനിയിലെ മറ്റു ആളുകൾക്കുമൊപ്പം പൊന്നരിച്ച് കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോഴാണ് അപകടം. ദിവാകരന്റെ കൈയിൽ കത്തിയുണ്ടായിരുന്നതായും ഇതാകാം ഇടിമിന്നലേൽക്കാൻ കാരണമെന്നും പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ അശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. സീതയാണ് ഭാര്യ. മക്കൾ: മുത്തു, നന്ദു. മരുമകൾ: വിചിത്ര.
കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും മണ്ണാർക്കാട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഭാര്യ: സുനില. മക്കൾ: സിനോഗ്, ശ്രീരാഗ്. മാതാവ്: അമ്മിണി. മലപ്പുറം ജില്ലയിലെ ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ പൊന്നരിപ്പുകാരനായ ദിവാകരൻ (47)ഇടിമിന്നലേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് നാലോടെ എടവണ്ണയിലാണ് അപകടമുണ്ടായത്.
ചാലിയാർ പുഴയിൽ ഭാര്യയ്ക്കും കോളനിയിലെ മറ്റു ആളുകൾക്കുമൊപ്പം പൊന്നരിച്ച് കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോഴാണ് അപകടം. ദിവാകരന്റെ കൈയിൽ കത്തിയുണ്ടായിരുന്നതായും ഇതാകാം ഇടിമിന്നലേൽക്കാൻ കാരണമെന്നും പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ അശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. സീതയാണ് ഭാര്യ. മക്കൾ: മുത്തു, നന്ദു. മരുമകൾ: വിചിത്ര.