കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ചതുപ്പുനിലത്ത് അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷനു സമീപത്ത് ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം.
യൂസഫലിയും ഭാര്യയുമടക്കം ആറു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഇവരെ വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം കോപ്റ്ററില്‍ യൂസഫലി, ഭാര്യ സാബിറ, സെക്രട്ടറിമാരായ പി.വി. ഷാഹിദ്, ഇ.എ. ഹാരിസ്, പൈലറ്റുമാരായ കോട്ടയം കുമരകം സ്വദേശി ടി.പി. അശോക്, പൊന്‍കുന്നം സ്വദേശി ശിവകുമാര്‍ എന്നിവരാണുണ്ടായിരുന്നത്. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്സും പനങ്ങാട് പോലീസും സ്ഥലത്തെത്തി.
ഹെലികോപ്റ്ററിന്റെ യന്ത്രത്തിനു സംഭവിച്ച തകരാറാണ് അടിയന്തരമായി ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗികമായി ചതുപ്പില്‍ പൂണ്ടനിലയിലായിരുന്നു ഹെലികോപ്റ്റര്‍. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചത് ജനനിബിഡമായ പ്രദേശത്തിനു മുകളിലാണ്. സമീപത്തുകൂടി ദേശീയപാത കടന്നു പോകുന്നതിനാല്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ വാതില്‍ തുറക്കാന്‍ പ്രയാസം നേരിട്ടു. സമീപവാസിയായ കുറ്റിക്കാട്ടില്‍ രാജേഷിന്റെ സഹായത്തോടെയാണ് പൈലറ്റ് ഏറെ ശ്രമിച്ച് വാതില്‍ തുറന്നത്.
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അടുത്ത ബന്ധുവിനെ കാണാനാണ് കടവന്ത്രയിലെ വീട്ടില്‍നിന്ന് യൂസഫലി ആശുപത്രിയിലേക്കു പുറപ്പെട്ടത്. എന്നാല്‍, പനങ്ങാട് എത്തിയപ്പോള്‍ കോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു.
ആശുപത്രിയിലേക്കു പോകുന്നതിനാല്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. പനങ്ങാട് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചതുമൂലം നിശ്ചയിച്ച സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
കോപ്റ്റര്‍ ഇടിച്ചിറക്കിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ഉച്ചയ്ക്കുശേഷം ഡിജിസിഎ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. പനങ്ങാട് പോലീസ് പൈലറ്റുമാരുടെ മൊഴി രേഖപ്പെടുത്തി.
ഒഴിവായത് വന്‍ ദുരന്തം
അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് ജനവാസ കേന്ദ്രവും ദേശീയപാതയുമാണ്. ഹെലികോപ്റ്ററിന്റെ നിയന്ത്രണം പാളിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ അപകടമായിരുന്നു. 50 സെന്റോളം വരുന്ന സ്ഥലത്ത് ഏകദേശം 20 സെന്റ് ചതുപ്പ് നിലമാണ്. ബൈപ്പാസിന്റെ സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഈ സ്ഥലം നെട്ടൂര്‍ സ്വദേശി പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്.
യൂസഫലിയും ഭാര്യയുമടക്കം ആറു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഇവരെ വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം കോപ്റ്ററില്‍ യൂസഫലി, ഭാര്യ സാബിറ, സെക്രട്ടറിമാരായ പി.വി. ഷാഹിദ്, ഇ.എ. ഹാരിസ്, പൈലറ്റുമാരായ കോട്ടയം കുമരകം സ്വദേശി ടി.പി. അശോക്, പൊന്‍കുന്നം സ്വദേശി ശിവകുമാര്‍ എന്നിവരാണുണ്ടായിരുന്നത്. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്സും പനങ്ങാട് പോലീസും സ്ഥലത്തെത്തി.
ഹെലികോപ്റ്ററിന്റെ യന്ത്രത്തിനു സംഭവിച്ച തകരാറാണ് അടിയന്തരമായി ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗികമായി ചതുപ്പില്‍ പൂണ്ടനിലയിലായിരുന്നു ഹെലികോപ്റ്റര്‍. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചത് ജനനിബിഡമായ പ്രദേശത്തിനു മുകളിലാണ്. സമീപത്തുകൂടി ദേശീയപാത കടന്നു പോകുന്നതിനാല്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ വാതില്‍ തുറക്കാന്‍ പ്രയാസം നേരിട്ടു. സമീപവാസിയായ കുറ്റിക്കാട്ടില്‍ രാജേഷിന്റെ സഹായത്തോടെയാണ് പൈലറ്റ് ഏറെ ശ്രമിച്ച് വാതില്‍ തുറന്നത്.
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അടുത്ത ബന്ധുവിനെ കാണാനാണ് കടവന്ത്രയിലെ വീട്ടില്‍നിന്ന് യൂസഫലി ആശുപത്രിയിലേക്കു പുറപ്പെട്ടത്. എന്നാല്‍, പനങ്ങാട് എത്തിയപ്പോള്‍ കോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു.
ആശുപത്രിയിലേക്കു പോകുന്നതിനാല്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. പനങ്ങാട് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചതുമൂലം നിശ്ചയിച്ച സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
കോപ്റ്റര്‍ ഇടിച്ചിറക്കിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ഉച്ചയ്ക്കുശേഷം ഡിജിസിഎ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. പനങ്ങാട് പോലീസ് പൈലറ്റുമാരുടെ മൊഴി രേഖപ്പെടുത്തി.
ഒഴിവായത് വന്‍ ദുരന്തം
അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് ജനവാസ കേന്ദ്രവും ദേശീയപാതയുമാണ്. ഹെലികോപ്റ്ററിന്റെ നിയന്ത്രണം പാളിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ അപകടമായിരുന്നു. 50 സെന്റോളം വരുന്ന സ്ഥലത്ത് ഏകദേശം 20 സെന്റ് ചതുപ്പ് നിലമാണ്. ബൈപ്പാസിന്റെ സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഈ സ്ഥലം നെട്ടൂര്‍ സ്വദേശി പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്.