തിരുവനന്തപുരം: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് ചോദ്യം ചെയ്യലിനു പിന്നാലെ കോവിഡ് ബാധിതനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് ബാധിതനായി ഒൗദ്യോഗിക വസതിയിൽ കഴിഞ്ഞ സ്പീക്കറെ നേരിയ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മെഡിക്കൽ ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഒൗദ്യോഗിക വസതിയിലെത്തി സ്പീക്കറുടെ മൊഴിയെടുത്തിരുന്നു.
കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സ്പീക്കറെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്പീക്കറുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്ന പാറ്റൂരിലെ ഫ്ളാറ്റിലും കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.
കോവിഡ് ബാധിതനായി ഒൗദ്യോഗിക വസതിയിൽ കഴിഞ്ഞ സ്പീക്കറെ നേരിയ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മെഡിക്കൽ ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഒൗദ്യോഗിക വസതിയിലെത്തി സ്പീക്കറുടെ മൊഴിയെടുത്തിരുന്നു.
കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സ്പീക്കറെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്പീക്കറുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്ന പാറ്റൂരിലെ ഫ്ളാറ്റിലും കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.