തിരുവനന്തപുരം: സാക്ഷരത മിഷനിൽ സ്ഥിരപ്പെടുത്തിയവരിൽ 10 വർഷം പൂർത്തിയാകാത്ത 23 ജീവനക്കാരുണ്ടെന്നു പരാതി. 10 വർഷം പൂർത്തിയാക്കിയ 74 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ അതിൽ 23 പേർ 10 വർഷത്തിൽ താഴെ മാത്രമാണു സർവീസ് കാലാവധിയുള്ളതെന്നു ചൂണ്ടിക്കാട്ടി മറ്റു ചില ജീവനക്കാർ ഗവർണർക്ക് അടക്കം പരാതി നൽകി.
സിപിഎം അനുഭാവികളായ 74 ജീവനക്കാരെ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപാണ് സാക്ഷരാ മിഷനിൽ സ്ഥിരപ്പെടുത്തിയത്. ഇതിൽ 23 പേർക്കു 10 വർഷത്തിൽ താഴെയാണു സർവീസ് കാലാവധിയെന്നാണു പരാതി. മൂന്നു ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ഏഴു ജില്ലാ പ്രോജക്റ്റ് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ, നാല് ഓഫീസ് അസിസ്റ്റന്റുമാർ, എട്ട് ക്ലറിക്കൽ അസിസ്റ്റന്റ്മാർ, ഒരു ഡ്രൈവർ എന്നിവരാണ് 10 വർഷം കാലാവധി പൂർത്തിയാക്കാത്തവർ.
സാക്ഷരത മിഷന്റെ 2018 ജൂലെയിലെ 55 -ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി ശിപാർശ അനുസരിച്ചാണ് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതെന്ന് ഇക്കാര്യത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ 2018 ജൂലെ 25ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച സമയത്ത് ഈ 23 ജീവനക്കാരിൽ മിക്കവർക്കും ഒൻപതു വർഷം മാത്രമാണു പൂർത്തിയാക്കാനായതെന്നാണു പരാതിയിൽ പറയുന്നത്. 23 പേരിൽ ഭൂരിഭാഗവും കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്തു നിയമിതരായവരാണ്. 2021 മാർച്ച് രണ്ടിനു നൽകിയ വിവരാവകാശ മറുപടിയിൽ സാക്ഷരതാ മിഷനിലെ സീനിയോറിറ്റി പട്ടിക തയാറാക്കിയിട്ടില്ലെന്നു മറുപടി നൽകിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് 10 വർഷം പൂർത്തിയാക്കിയവരെന്നു കണ്ടെത്തി സ്ഥിരപ്പെടുത്തൽ നടത്തിയതത്രേ.
മിഷനിൽ 10 വർഷം പൂർത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താനുള്ള പ്രൊപോസൽ ആണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള സാക്ഷരത മിഷൻ ഭരണ സമിതി സർക്കാരിന് സമർപ്പിച്ചത്.
ഗവർണർക്കു നൽകിയ പരാതിയുടെ പകർപ്പ് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും സമർപ്പിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ ചട്ടം ലംഘിച്ചുള്ള സ്ഥിരപ്പെടുത്തലിന് എതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മറ്റു ജീവനക്കാർ.
സിപിഎം അനുഭാവികളായ 74 ജീവനക്കാരെ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപാണ് സാക്ഷരാ മിഷനിൽ സ്ഥിരപ്പെടുത്തിയത്. ഇതിൽ 23 പേർക്കു 10 വർഷത്തിൽ താഴെയാണു സർവീസ് കാലാവധിയെന്നാണു പരാതി. മൂന്നു ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ഏഴു ജില്ലാ പ്രോജക്റ്റ് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ, നാല് ഓഫീസ് അസിസ്റ്റന്റുമാർ, എട്ട് ക്ലറിക്കൽ അസിസ്റ്റന്റ്മാർ, ഒരു ഡ്രൈവർ എന്നിവരാണ് 10 വർഷം കാലാവധി പൂർത്തിയാക്കാത്തവർ.
സാക്ഷരത മിഷന്റെ 2018 ജൂലെയിലെ 55 -ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി ശിപാർശ അനുസരിച്ചാണ് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതെന്ന് ഇക്കാര്യത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ 2018 ജൂലെ 25ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച സമയത്ത് ഈ 23 ജീവനക്കാരിൽ മിക്കവർക്കും ഒൻപതു വർഷം മാത്രമാണു പൂർത്തിയാക്കാനായതെന്നാണു പരാതിയിൽ പറയുന്നത്. 23 പേരിൽ ഭൂരിഭാഗവും കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്തു നിയമിതരായവരാണ്. 2021 മാർച്ച് രണ്ടിനു നൽകിയ വിവരാവകാശ മറുപടിയിൽ സാക്ഷരതാ മിഷനിലെ സീനിയോറിറ്റി പട്ടിക തയാറാക്കിയിട്ടില്ലെന്നു മറുപടി നൽകിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് 10 വർഷം പൂർത്തിയാക്കിയവരെന്നു കണ്ടെത്തി സ്ഥിരപ്പെടുത്തൽ നടത്തിയതത്രേ.
മിഷനിൽ 10 വർഷം പൂർത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താനുള്ള പ്രൊപോസൽ ആണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള സാക്ഷരത മിഷൻ ഭരണ സമിതി സർക്കാരിന് സമർപ്പിച്ചത്.
ഗവർണർക്കു നൽകിയ പരാതിയുടെ പകർപ്പ് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും സമർപ്പിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ ചട്ടം ലംഘിച്ചുള്ള സ്ഥിരപ്പെടുത്തലിന് എതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മറ്റു ജീവനക്കാർ.