കോട്ടയം: ലളിതകലാ അക്കാദമി ഭരണ-നിർവാഹക സമിതിയിൽനിന്ന് ചിത്രകാരൻ ടോം വട്ടക്കുഴി രാജിവച്ചു. ലളിത കലാ അക്കാദമി എന്ന സ്ഥാപനം അതിന്റെ ഭരണഘടനയില്‍ പറയുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിക്കുന്നതിലും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനോ വികസിപ്പിക്കാനോ സമാനദിശയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനോ ഉള്ള ഇച്ഛാശക്തിയോ ഉള്‍ക്കാഴ്ചയോ ദീര്‍ഘ വീക്ഷണമോ ദിശാബോധമോ ഇല്ലാത്ത ഭരണനേതൃത്വത്തോടു വിയോജിച്ചുമാണ് തന്റെ രാജിയെന്ന് ടോം വട്ടക്കുഴി രാജിക്കത്തിൽ വ്യക്തമാക്കി.
2019ൽ നടത്തിയ അക്കാദമി പുനഃസംഘടനയിലാണ് ടോം ഭരണ നിര്‍വാഹക സമിതിയിലേക്കു നിയമിക്കപ്പെട്ടത്. ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു എന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ ആരോപിക്കുന്നു.
2019ൽ നടത്തിയ അക്കാദമി പുനഃസംഘടനയിലാണ് ടോം ഭരണ നിര്‍വാഹക സമിതിയിലേക്കു നിയമിക്കപ്പെട്ടത്. ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു എന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ ആരോപിക്കുന്നു.