തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 % പേർ വോട്ട് രേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ആകെയുള്ള 2,74,46,039 വോട്ടർമാരിൽ 2,03,27, 893 പേർ വോട്ടു രേഖപ്പെടുത്തിയതായാണു കണക്ക്.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്- 81. 52%. തൊട്ടുപിന്നിൽ കുറ്റ്യാടി- 81.30%. തളിപ്പറന്പ്, ധർമടം, കൊടുവള്ളി, ട്വന്റി 20 യുടെ സാന്നിധ്യംകൊണ്ടു ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട്, അരൂർ, ചേർത്തല എന്നീ മണ്ഡലങ്ങളിലും 80 ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നു. തിരുവനന്തപുരം സെൻട്രലിലാണ് ഏറ്റവും കുറവു പോളിംഗ് നടന്നത്- 61.85 %. തിരുവല്ല (63.83), റാന്നി (63.83), വട്ടിയൂർക്കാവ് (64.15) എന്നീ മണ്ഡലങ്ങളാണ് 65 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന മറ്റു മണ്ഡലങ്ങൾ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനവും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.68 ശതമാനവുമായിരുന്നു പോളിംഗ്.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്- 81. 52%. തൊട്ടുപിന്നിൽ കുറ്റ്യാടി- 81.30%. തളിപ്പറന്പ്, ധർമടം, കൊടുവള്ളി, ട്വന്റി 20 യുടെ സാന്നിധ്യംകൊണ്ടു ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട്, അരൂർ, ചേർത്തല എന്നീ മണ്ഡലങ്ങളിലും 80 ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നു. തിരുവനന്തപുരം സെൻട്രലിലാണ് ഏറ്റവും കുറവു പോളിംഗ് നടന്നത്- 61.85 %. തിരുവല്ല (63.83), റാന്നി (63.83), വട്ടിയൂർക്കാവ് (64.15) എന്നീ മണ്ഡലങ്ങളാണ് 65 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന മറ്റു മണ്ഡലങ്ങൾ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനവും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.68 ശതമാനവുമായിരുന്നു പോളിംഗ്.