അടിമാലി: പീച്ചാട് പ്ലാമല മേഖലയിൽ ഏലത്തോട്ടം വെട്ടിനശിപ്പിച്ച് വനംവകുപ്പ് ജണ്ട സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായി. ഇന്നലെ രാവിലെ ജണ്ട സ്ഥാപിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്ലാമലയിൽ കർഷകർ റോഡിൽ കുത്തിയിരുന്നു തടഞ്ഞു. കർഷകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസെത്തി നാട്ടുകാരെ കസ്റ്റഡിലെടുത്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റു കർഷകരും പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയതോടെ കസ്റ്റഡിയിലെടുത്തവരെ പോലീസ് വിട്ടയച്ചു.
വനംവകുപ്പ് പ്രദേശത്ത് അന്യായമായ ഇടപെടൽ നടത്തുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി നിർത്തിവയ്ക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു പ്ലാമലയിൽ ഏക്കറുകണക്കിനു ഏലത്തോട്ടം വെട്ടി വനംവകുപ്പ് ജണ്ടകൾ സ്ഥാപിച്ചത്. ഇതിന്റെ തുടർ നടപടികൾക്കായാണ് ഇന്നലെയും വനം ഉദ്യോഗസ്ഥർ എത്തിയത്.
ഏതാനും നാളുകളായി പ്രദേശത്ത് കർഷകരും വനംവകുപ്പും തമ്മിൽ ഭൂമിയുടെ ഉടമസ്ഥതയെചൊല്ലി തർക്കം നിലനിൽക്കുകയാണ്. നൂറിലേറെ വർഷങ്ങളായി കർഷകരുടെ കൈവശത്തിലുള്ള ഭൂമിയാണ് ജണ്ടയിട്ടു തിരിച്ച് വനഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2030 വരെ കുത്തകപ്പാട്ടം അടച്ചിട്ടുള്ള ഭൂമിയിലെ കൃഷിയാണ് വനപാലകർ നശിപ്പിച്ചതായി പറയുന്നത്.
മന്നാങ്കണ്ടം വില്ലേജിലും ആനവിരട്ടി വില്ലേജിലുമായുള്ള സ്ഥലത്തിനാണ് കുത്തകപ്പാട്ടം പുതുക്കി നൽകിയിട്ടുള്ളത്. ഇതിൽ മന്നാങ്കണ്ടം വില്ലേജിലെ സ്ഥലം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽപെട്ട വനഭൂമിയാണെന്നാണ് വനം ഉദ്യോഗസ്ഥരുടെ വാദം. കൃഷി സ്ഥലം ഒഴിപ്പിക്കാൻ വനംവകുപ്പ് സ്ഥലത്തിന്റെ കൈവശക്കാരനു നോട്ടീസ് നൽകിയതിനെതുടർന്ന് സ്ഥലത്തിന്റെ കൈവശക്കാരൻ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് വനംവകുപ്പ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയതെന്നാണ് ആക്ഷേപം.
സ്ഥലം അളന്നു വനഭൂമിയും റവന്യൂ ഭൂമിയും തിട്ടപ്പെടുത്താൻ കോടതി കഴിഞ്ഞ ഏഴിനു കാർഡമം സെറ്റിൽമെന്റ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവു പുറത്തുവരുന്നതിനു മുന്പാണ് ഒഴിപ്പിക്കലുമായി വനംവകുപ്പ് എത്തിയത്. ഇന്നലെ വനംവകുപ്പ് സ്ഥാപിച്ച ജണ്ടയിൽ രണ്ടുവർഷം മുന്പുള്ള തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നു.
വനംവകുപ്പ് പ്രദേശത്ത് അന്യായമായ ഇടപെടൽ നടത്തുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി നിർത്തിവയ്ക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു പ്ലാമലയിൽ ഏക്കറുകണക്കിനു ഏലത്തോട്ടം വെട്ടി വനംവകുപ്പ് ജണ്ടകൾ സ്ഥാപിച്ചത്. ഇതിന്റെ തുടർ നടപടികൾക്കായാണ് ഇന്നലെയും വനം ഉദ്യോഗസ്ഥർ എത്തിയത്.
ഏതാനും നാളുകളായി പ്രദേശത്ത് കർഷകരും വനംവകുപ്പും തമ്മിൽ ഭൂമിയുടെ ഉടമസ്ഥതയെചൊല്ലി തർക്കം നിലനിൽക്കുകയാണ്. നൂറിലേറെ വർഷങ്ങളായി കർഷകരുടെ കൈവശത്തിലുള്ള ഭൂമിയാണ് ജണ്ടയിട്ടു തിരിച്ച് വനഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2030 വരെ കുത്തകപ്പാട്ടം അടച്ചിട്ടുള്ള ഭൂമിയിലെ കൃഷിയാണ് വനപാലകർ നശിപ്പിച്ചതായി പറയുന്നത്.
മന്നാങ്കണ്ടം വില്ലേജിലും ആനവിരട്ടി വില്ലേജിലുമായുള്ള സ്ഥലത്തിനാണ് കുത്തകപ്പാട്ടം പുതുക്കി നൽകിയിട്ടുള്ളത്. ഇതിൽ മന്നാങ്കണ്ടം വില്ലേജിലെ സ്ഥലം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽപെട്ട വനഭൂമിയാണെന്നാണ് വനം ഉദ്യോഗസ്ഥരുടെ വാദം. കൃഷി സ്ഥലം ഒഴിപ്പിക്കാൻ വനംവകുപ്പ് സ്ഥലത്തിന്റെ കൈവശക്കാരനു നോട്ടീസ് നൽകിയതിനെതുടർന്ന് സ്ഥലത്തിന്റെ കൈവശക്കാരൻ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് വനംവകുപ്പ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയതെന്നാണ് ആക്ഷേപം.
സ്ഥലം അളന്നു വനഭൂമിയും റവന്യൂ ഭൂമിയും തിട്ടപ്പെടുത്താൻ കോടതി കഴിഞ്ഞ ഏഴിനു കാർഡമം സെറ്റിൽമെന്റ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവു പുറത്തുവരുന്നതിനു മുന്പാണ് ഒഴിപ്പിക്കലുമായി വനംവകുപ്പ് എത്തിയത്. ഇന്നലെ വനംവകുപ്പ് സ്ഥാപിച്ച ജണ്ടയിൽ രണ്ടുവർഷം മുന്പുള്ള തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നു.