അടൂർ: ടിപ്പർ ലോറി ഉടമയ്ക്ക് ലോറിക്കും ഭിത്തിക്കുമിടെയിൽപ്പെട്ട് ദാരുണാന്ത്യം. അടൂർ, കണ്ണംകോട് കൈലാസത്തിൽ അനൂപാണ് (33) മരിച്ചത്. പാറ കയറ്റിവന്ന ലോറിക്കു സൈഡ് പറഞ്ഞ് കൊടുക്കവേ ടിപ്പർ ലോറിക്കും ഭിത്തിക്കുമിടയിൽ അമരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.15 ന് പെരിങ്ങനാട് തെക്കുംമുറി അങ്കണവാടിക്ക് സമീപത്തായിരുന്നു അപകടം.
പുരയിടത്തിൽ പാറ ഇറക്കുവാനായി പിന്നിലേക്ക് എടുത്ത വാഹനത്തിന്റെ ചക്രം അങ്കണവാടിയുടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബിൽ കയറിയ തോടെ സ്ലാബ് തകർന്ന് വാഹനം വലതു വശത്തേക്ക് ചരിഞ്ഞു. ഈ സമയം ലോറിക്കും അങ്കണവാടി കെട്ടിടത്തിനും ഇടയിൽ അനൂപ് ഞരിഞ്ഞമർന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി വലിച്ച് മാറ്റിയ ശേഷമാണ് അനൂപിനെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ: അഖില. മക്കൾ: അർജുൻ, ആർജ്ജവ്.
പുരയിടത്തിൽ പാറ ഇറക്കുവാനായി പിന്നിലേക്ക് എടുത്ത വാഹനത്തിന്റെ ചക്രം അങ്കണവാടിയുടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബിൽ കയറിയ തോടെ സ്ലാബ് തകർന്ന് വാഹനം വലതു വശത്തേക്ക് ചരിഞ്ഞു. ഈ സമയം ലോറിക്കും അങ്കണവാടി കെട്ടിടത്തിനും ഇടയിൽ അനൂപ് ഞരിഞ്ഞമർന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി വലിച്ച് മാറ്റിയ ശേഷമാണ് അനൂപിനെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ: അഖില. മക്കൾ: അർജുൻ, ആർജ്ജവ്.