ചേർത്തല: മന്ത്രി പി. തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്നു പുറത്താക്കി. ചേർത്തലയിലെ ഇടതു സ്ഥാനാർഥി പി. പ്രസാദിനെ തോല്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ചേർത്തല കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന പി. പ്രദ്യോതിനെയാണ് പുറത്താക്കിയത്.
ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറികൂടിയായ പി. പ്രദ്യോത് തെരഞ്ഞെടുപ്പു പ്രവർത്തനത്തിനും ഇറങ്ങിയിരുന്നില്ല. പി. പ്രസാദിനെതിരേയുള്ള ഇടപെടലിനെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് കരുവ ലോക്കൽ കമ്മിറ്റി കൂടി പ്രദ്യോതിനെ പുറത്താക്കാൻ തീരുമാനിച്ചത്.
മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. മന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യോത്. എംഎൽഎ ആയിരിക്കെ രണ്ടു വർഷം തുടർച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. തുടർന്ന് മന്ത്രിയായപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി. പാർട്ടി നിരന്തരം പരിഗണിച്ച ഒരാൾ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചത് നേതൃത്വത്തെയും ചൊടിപ്പിച്ചിരിക്കുക യാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്തിൽ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ പുറത്താക്കിയ സംഭവം എൽഡിഎഫിൽ വിവാദമായിരിക്കുകയാണ്. ചേർത്തലയിൽ തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായാൽ വലിയ പൊട്ടിത്തെറി സിപിഐയിൽ ഉണ്ടാകുമെന്നാണു സൂചന.
ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറികൂടിയായ പി. പ്രദ്യോത് തെരഞ്ഞെടുപ്പു പ്രവർത്തനത്തിനും ഇറങ്ങിയിരുന്നില്ല. പി. പ്രസാദിനെതിരേയുള്ള ഇടപെടലിനെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് കരുവ ലോക്കൽ കമ്മിറ്റി കൂടി പ്രദ്യോതിനെ പുറത്താക്കാൻ തീരുമാനിച്ചത്.
മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. മന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യോത്. എംഎൽഎ ആയിരിക്കെ രണ്ടു വർഷം തുടർച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. തുടർന്ന് മന്ത്രിയായപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി. പാർട്ടി നിരന്തരം പരിഗണിച്ച ഒരാൾ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചത് നേതൃത്വത്തെയും ചൊടിപ്പിച്ചിരിക്കുക യാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്തിൽ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ പുറത്താക്കിയ സംഭവം എൽഡിഎഫിൽ വിവാദമായിരിക്കുകയാണ്. ചേർത്തലയിൽ തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായാൽ വലിയ പൊട്ടിത്തെറി സിപിഐയിൽ ഉണ്ടാകുമെന്നാണു സൂചന.