തിരുവനന്തപുരം: ധാർമികത ലവലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ ലോകായുക്ത വിധിയുടെ വെളിച്ചത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങുകയോ മന്ത്രിസഭയിൽനിന്നു പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ടെടുപ്പു കഴിഞ്ഞ സ്ഥിതിക്ക് ഒരു കെയർടേക്കർ മന്ത്രിസഭയുടെ പദവിയേ പിണറായി സർക്കാരിനുള്ളൂ. ഈ മന്ത്രിസഭയെത്തന്നെ പുറത്താക്കാൻ ജനങ്ങൾ വിധിയെഴുതിയിട്ടുണ്ടെന്നതും ഉറപ്പാണ്. എങ്കിലും നിയമം നടപ്പാക്കപ്പെടുക തന്നെവേണം. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ കെ.ടി. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്.
അതു നടപ്പാക്കേണ്ട ധാർമികവും നിയമപരവുമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പു കഴിഞ്ഞ സ്ഥിതിക്ക് ഒരു കെയർടേക്കർ മന്ത്രിസഭയുടെ പദവിയേ പിണറായി സർക്കാരിനുള്ളൂ. ഈ മന്ത്രിസഭയെത്തന്നെ പുറത്താക്കാൻ ജനങ്ങൾ വിധിയെഴുതിയിട്ടുണ്ടെന്നതും ഉറപ്പാണ്. എങ്കിലും നിയമം നടപ്പാക്കപ്പെടുക തന്നെവേണം. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ കെ.ടി. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്.
അതു നടപ്പാക്കേണ്ട ധാർമികവും നിയമപരവുമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.