കൂത്തുപറമ്പ്: ബാങ്കിനകത്ത് വനിതാ മാനേജരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ തൃശൂർ മണ്ണൂത്തി തോട്ടപ്പടിയിലെ കരുമാൻപറമ്പിൽ സ്വപ്ന (42)യാണു മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ ഇവർ ബാങ്കിനകത്തെ കോൺക്രീറ്റിലെ ഹുക്കിൽ ചുരിദാർ ഷാൾ കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഫീസിലെത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോലിയിൽ വേണ്ടത്ര ശോഭിക്കാനായില്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് ഇവരുടെ കാബിനിലെ ഡയറിയിൽനിന്നു കണ്ടെടുത്തതായി പോലീസ് പറഞ്ഞു. എട്ടു മാസം മുമ്പാണ് മാനേജരായി സ്വപ്ന ഇവിടെ ചുമതലയേറ്റത്. നിർമലഗിരി വി.പി.എസ് ഹൗസിംഗ് കോളനിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് സാബു മൂന്നു വർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തൃശൂർ മുതുവറ അമല ഹോസ്പിറ്റലിനു സമീപം പരേതനായ കെ.പി.ശുദ്ധോധനൻ - സുധ ദന്പതികളുടെ മകളാണ്. മക്കൾ: നിരഞ്ജൻ, നിവേദിത (ഇരുവരും കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര). സഹോദരങ്ങൾ: സ്മിത (ഡൽഹി), ഡോ.സൗമ്യ. തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽനിന്നും പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് വൈകുന്നേരം തൃശൂരിൽ സംസ്കരിക്കും.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ ഇവർ ബാങ്കിനകത്തെ കോൺക്രീറ്റിലെ ഹുക്കിൽ ചുരിദാർ ഷാൾ കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഫീസിലെത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോലിയിൽ വേണ്ടത്ര ശോഭിക്കാനായില്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് ഇവരുടെ കാബിനിലെ ഡയറിയിൽനിന്നു കണ്ടെടുത്തതായി പോലീസ് പറഞ്ഞു. എട്ടു മാസം മുമ്പാണ് മാനേജരായി സ്വപ്ന ഇവിടെ ചുമതലയേറ്റത്. നിർമലഗിരി വി.പി.എസ് ഹൗസിംഗ് കോളനിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് സാബു മൂന്നു വർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തൃശൂർ മുതുവറ അമല ഹോസ്പിറ്റലിനു സമീപം പരേതനായ കെ.പി.ശുദ്ധോധനൻ - സുധ ദന്പതികളുടെ മകളാണ്. മക്കൾ: നിരഞ്ജൻ, നിവേദിത (ഇരുവരും കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര). സഹോദരങ്ങൾ: സ്മിത (ഡൽഹി), ഡോ.സൗമ്യ. തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽനിന്നും പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് വൈകുന്നേരം തൃശൂരിൽ സംസ്കരിക്കും.