കൊച്ചി : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതികളില്‍ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്നും ഇതേയാരോപണം ഉന്നയിച്ച് സന്ദീപ് നായര്‍ നല്കിയ പരാതിയിലെടുത്ത കേസില്‍ തുടര്‍ നടപടികളൊന്നും പാടില്ലെന്നും സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവുകള്‍ നേരത്തെ നല്‍കിയിരുന്നു. വിധി വരുന്നതുവരെ ഇടക്കാല ഉത്തരവുകള്‍ തുടരുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി. ഈ മാസം 16 നാണ് ഹര്‍ജിയില്‍ വിധി പറയുന്നത്.
ഹര്‍ജി പരിഗണിക്കവെ, സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ മൊഴിയാണോ ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങളാണോ ശരിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഒരു ഏജന്‍സിയുടെ അന്വേഷണത്തിലെ സത്യാവസ്ഥ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ല. ഇഡിയുടെ അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
ഒരേ വിഷയത്തിലാണ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഒരേ വീഞ്ഞ് രണ്ടു കുപ്പികളിലാക്കുന്ന വിദ്യയാണിതെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. എഫ്ഐആറുകളിലെ പല കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് മറ്റൊരു അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും വ്യക്തമാക്കി. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ ഇഡി തടസപ്പെടുത്തുകയാണെന്നും സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയാല്‍ ഗൂഢാലോചന പുറത്തുവരുമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി ഹാജരായ മുന്‍ അഡി. സോളിസിറ്റര്‍ ഹരിന്‍ പി. റാവല്‍ വാദിച്ചു. സന്ദീപ് നായര്‍ കോടതിക്ക് എഴുതിയ കത്ത് പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇഡിയോടു വിശദീകരണം തേടിയിരുന്നെന്നും വിശദീകരണം ഇന്നലെ നല്‍കിയെന്നും ഇഡിയുടെ സ്പെഷല്‍ കോണ്‍സല്‍ അഡ്വ. ടി.എ. ഉണ്ണികൃഷ്ണന് വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ 16 നു വിധി പറയാന്‍ മാറ്റിയത്.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്നും ഇതേയാരോപണം ഉന്നയിച്ച് സന്ദീപ് നായര്‍ നല്കിയ പരാതിയിലെടുത്ത കേസില്‍ തുടര്‍ നടപടികളൊന്നും പാടില്ലെന്നും സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവുകള്‍ നേരത്തെ നല്‍കിയിരുന്നു. വിധി വരുന്നതുവരെ ഇടക്കാല ഉത്തരവുകള്‍ തുടരുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി. ഈ മാസം 16 നാണ് ഹര്‍ജിയില്‍ വിധി പറയുന്നത്.
ഹര്‍ജി പരിഗണിക്കവെ, സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ മൊഴിയാണോ ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങളാണോ ശരിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഒരു ഏജന്‍സിയുടെ അന്വേഷണത്തിലെ സത്യാവസ്ഥ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ല. ഇഡിയുടെ അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
ഒരേ വിഷയത്തിലാണ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഒരേ വീഞ്ഞ് രണ്ടു കുപ്പികളിലാക്കുന്ന വിദ്യയാണിതെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. എഫ്ഐആറുകളിലെ പല കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് മറ്റൊരു അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും വ്യക്തമാക്കി. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ ഇഡി തടസപ്പെടുത്തുകയാണെന്നും സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയാല്‍ ഗൂഢാലോചന പുറത്തുവരുമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി ഹാജരായ മുന്‍ അഡി. സോളിസിറ്റര്‍ ഹരിന്‍ പി. റാവല്‍ വാദിച്ചു. സന്ദീപ് നായര്‍ കോടതിക്ക് എഴുതിയ കത്ത് പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇഡിയോടു വിശദീകരണം തേടിയിരുന്നെന്നും വിശദീകരണം ഇന്നലെ നല്‍കിയെന്നും ഇഡിയുടെ സ്പെഷല്‍ കോണ്‍സല്‍ അഡ്വ. ടി.എ. ഉണ്ണികൃഷ്ണന് വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ 16 നു വിധി പറയാന്‍ മാറ്റിയത്.