റാന്നി: മന്ദമരുതിക്കു സമീപം മാടത്തരുവി വെള്ളച്ചാട്ടത്തിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.
റാന്നി ചേത്തയ്ക്കൽ പാലയ്ക്കാട്ട് പത്മവിലാസത്തിൽ അജിത്കുമാറിന്റെ മകൻ അഭിജിത്ത് (ജിത്തു - 14), ചേത്തയ്ക്കൽ പിച്ചനാട്ട് കണ്ടത്തിൽ പ്രസാദിന്റെ മകൻ അഭിഷേക് (ശബരി - 14) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന പരിയാരത്ത് ദുർഗാദത്തൻ (14) രക്ഷപ്പെട്ടു.
സഹപാഠികളും അയൽവാസികളുമായ മൂവർസംഘം കുളിക്കാനെത്തി അപകടത്തിൽ പെടുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കുട്ടികളെ കാണാനില്ലെന്ന വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടു പേരെ കണ്ടെടുത്ത് കരയ്ക്കെടുത്തെങ്കിലും മരിച്ചിരുന്നു. പാറയുടെ മുകളിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാനായി പോയി തിരിച്ചുവന്ന ദുർഗാദത്തൻ കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാരെത്തിയത്.
മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുകൊടുക്കും. റാന്നി സിറ്റാഡെൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്. മാതാവ്: പ്രസീജ. സഹോദരൻ: ആകാശ്.
റാന്നി എസ്സി എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. മാതാവ്: ജയ (നഴ്സ്, മക്കപ്പുഴ പിഎച്ച് സെന്റർ), അച്ഛൻ പ്രസാദ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ജീവനക്കാരനാണ്. സഹോദരി: ഗൗരി.
റാന്നി ചേത്തയ്ക്കൽ പാലയ്ക്കാട്ട് പത്മവിലാസത്തിൽ അജിത്കുമാറിന്റെ മകൻ അഭിജിത്ത് (ജിത്തു - 14), ചേത്തയ്ക്കൽ പിച്ചനാട്ട് കണ്ടത്തിൽ പ്രസാദിന്റെ മകൻ അഭിഷേക് (ശബരി - 14) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന പരിയാരത്ത് ദുർഗാദത്തൻ (14) രക്ഷപ്പെട്ടു.
സഹപാഠികളും അയൽവാസികളുമായ മൂവർസംഘം കുളിക്കാനെത്തി അപകടത്തിൽ പെടുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കുട്ടികളെ കാണാനില്ലെന്ന വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടു പേരെ കണ്ടെടുത്ത് കരയ്ക്കെടുത്തെങ്കിലും മരിച്ചിരുന്നു. പാറയുടെ മുകളിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാനായി പോയി തിരിച്ചുവന്ന ദുർഗാദത്തൻ കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാരെത്തിയത്.
മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുകൊടുക്കും. റാന്നി സിറ്റാഡെൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്. മാതാവ്: പ്രസീജ. സഹോദരൻ: ആകാശ്.
റാന്നി എസ്സി എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. മാതാവ്: ജയ (നഴ്സ്, മക്കപ്പുഴ പിഎച്ച് സെന്റർ), അച്ഛൻ പ്രസാദ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ജീവനക്കാരനാണ്. സഹോദരി: ഗൗരി.