കോഴിക്കോട്: ക്ഷേത്രമഹോത്സവവുമായി ബന്ധപ്പെട്ട് പോലീസിലെ സാലറി കട്ട് ഉത്തരവ് വിവാദത്തത്തുടര്‍ന്ന് തിരുത്തി. കോഴിക്കോട് സിറ്റി പോലീസിലെ സേനാംഗങ്ങളുടെ ശമ്പളത്തില്‍നിന്നു പണം ഈടാക്കാനുള്ള തീരുമാനമാണ് പോലീസ് അസോസിയേഷന് നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് ഒഴിവാക്കിയത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തില്‍ 11, 12, 13 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് 50 രൂപ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പോലീസുകാര്‍ രംഗത്തെത്തിയതോടെ അസോസിയേഷന് നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ഉത്തരവ് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതോടെ തീരുമാനം ഒഴിവാക്കാമെന്ന് പോലീസ് മേധാവിമാര്‍ അസോസിയേഷന് നേതാക്കള്‍ക്ക് ഉറപ്പ് നൽകുകയായിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക ഉത്തരവുകള്‍ ലഭിച്ചിട്ടില്ല.
വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പോലീസിനാണ്. ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാസത്തില്‍ 20 രൂപ ഈടാക്കുന്നുണ്ട്. ജില്ലയിലെ 3,300 പോലീസുകാരില്‍നിന്ന് 20 രൂപ ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ഈ വരുമാനത്തില്‍നിന്ന് മഹോത്സവത്തിനുവേണ്ട ചെലവുകളും വഹിക്കാം. ഇനി മുതല്‍ സ്ഥിരമായി ശമ്പളത്തില്‍നിന്ന് 20 രൂപ പിടിക്കുന്നതും പോലീസുകാരുടെ പൂര്ണസമ്മതമുണ്ടെങ്കില് മാത്രം മതിയെന്നു ധാരണയാക്കിയിട്ടുണ്ട്.
സമ്മതപത്രം പോലും വാങ്ങാതെയാണ് ശമ്പളത്തില്‍നിന്നു പണം ഈടാക്കുന്നത്. മതചിഹ്നങ്ങള്‍ പോലും പ്രകടമാക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന യൂണിഫോം ഫോഴ്സില്‍ ക്ഷേത്ര ഉത്സവത്തിനായി പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പോലീസിലെ ഒരുവിഭാഗം പറയുന്നത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തില്‍ 11, 12, 13 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് 50 രൂപ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പോലീസുകാര്‍ രംഗത്തെത്തിയതോടെ അസോസിയേഷന് നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ഉത്തരവ് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതോടെ തീരുമാനം ഒഴിവാക്കാമെന്ന് പോലീസ് മേധാവിമാര്‍ അസോസിയേഷന് നേതാക്കള്‍ക്ക് ഉറപ്പ് നൽകുകയായിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക ഉത്തരവുകള്‍ ലഭിച്ചിട്ടില്ല.
വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പോലീസിനാണ്. ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാസത്തില്‍ 20 രൂപ ഈടാക്കുന്നുണ്ട്. ജില്ലയിലെ 3,300 പോലീസുകാരില്‍നിന്ന് 20 രൂപ ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ഈ വരുമാനത്തില്‍നിന്ന് മഹോത്സവത്തിനുവേണ്ട ചെലവുകളും വഹിക്കാം. ഇനി മുതല്‍ സ്ഥിരമായി ശമ്പളത്തില്‍നിന്ന് 20 രൂപ പിടിക്കുന്നതും പോലീസുകാരുടെ പൂര്ണസമ്മതമുണ്ടെങ്കില് മാത്രം മതിയെന്നു ധാരണയാക്കിയിട്ടുണ്ട്.
സമ്മതപത്രം പോലും വാങ്ങാതെയാണ് ശമ്പളത്തില്‍നിന്നു പണം ഈടാക്കുന്നത്. മതചിഹ്നങ്ങള്‍ പോലും പ്രകടമാക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന യൂണിഫോം ഫോഴ്സില്‍ ക്ഷേത്ര ഉത്സവത്തിനായി പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പോലീസിലെ ഒരുവിഭാഗം പറയുന്നത്.