അന്പലപ്പുഴ: ഗജരാജൻ അന്പലപ്പുഴ വിജയകൃഷ്ണൻ ഇനി ഓർമ. രോഗബാധയെത്തുടർന്ന് കുറച്ചുദിവസമായി അന്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള അസി. എൻജിനിയർ ഓഫീസിനു സമീപം തളച്ചിരിക്കുകയായിരുന്ന ആന, ഇന്നലെ രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. 51 വയസായിരുന്നു.
ഇതിനിടെ ആനയെ നേരത്തേ മുതൽ മർദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാൻ കാരണമെന്ന ആരോപണവുമായി ആനപ്രേമികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പ്രതിഷേധവും അരങ്ങേറി. 1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താൽ അന്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അന്പലപ്പുഴ കണ്ണന്റെ നടയിൽ ഇരുത്തിയത്. ഇപ്പോഴത്തെ പാപ്പാൻ ആനയെ ചട്ടത്തിൽ കൊണ്ടുവരാന്‍ നിരന്തരം മര്‍ദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിച്ചു.
പരിക്കേറ്റ വിജയകൃഷ്ണന് പൂർണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോർഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദേശം നൽകിയിരുന്നതാണ്. എന്നാൽ ഇതു പരിഗണിക്കാതെ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് കൊടുത്തിരുന്നു. മുന്നിലെയും പിന്നിലെയും കാലുകൾക്ക് മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുകളുണ്ട്. അവശനിലയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇതിനിടെ ആനയെ നേരത്തേ മുതൽ മർദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാൻ കാരണമെന്ന ആരോപണവുമായി ആനപ്രേമികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പ്രതിഷേധവും അരങ്ങേറി. 1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താൽ അന്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അന്പലപ്പുഴ കണ്ണന്റെ നടയിൽ ഇരുത്തിയത്. ഇപ്പോഴത്തെ പാപ്പാൻ ആനയെ ചട്ടത്തിൽ കൊണ്ടുവരാന്‍ നിരന്തരം മര്‍ദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിച്ചു.
പരിക്കേറ്റ വിജയകൃഷ്ണന് പൂർണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോർഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദേശം നൽകിയിരുന്നതാണ്. എന്നാൽ ഇതു പരിഗണിക്കാതെ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് കൊടുത്തിരുന്നു. മുന്നിലെയും പിന്നിലെയും കാലുകൾക്ക് മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുകളുണ്ട്. അവശനിലയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു.