തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന അഭിപ്രായം വോട്ടെടുപ്പ് ദിവസം തുറന്നുപറഞ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ എൽഡിഎഫ് കണ്‍വീനറും നാലു സിപിഎം മന്ത്രിമാരും ചേർന്നു സംഘടിതമായി വിമർശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ അസഹിഷ്ണുതാ രാഷ്ട്രീയത്തിന് തെളിവാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ശബരിമല വിഷയത്തിൽ സർക്കാർ നടപടിയിലുള്ള അമർഷവും അതൃപ്തിയും എൻഎസ്എസ് ജനറൽ സെക്രട്ടറി നേരത്തേ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇതേ വിഷയത്തിൽ തന്റെ നിലപാട് ആവർത്തിക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരായ സിപിഎമ്മിന്റെ ഭീഷണിയെ ശക്തമായി അപലപിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയ മന്ത്രി എ.കെ. ബാലന്റെ നടപടി ബാലിശവും പരിഹാസ്യവുമാണ്. എതിർക്കുന്നവരെ തകർക്കുന്ന ആർഎസ്എസിന്റെ അതേ ശൈലിയാണ് ഇവിടെ സിപിഎം പിന്തുടരുന്നത്.
പിന്തുണയ്ക്ക് വേണ്ടി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് കയറിയിറങ്ങുന്പോൾ സുകുമാരൻ നായർ സിപിഎമ്മിന് സമുദായിക ആചാര്യനും എൽഡിഎഫിനെതിരേ അഭിപ്രായം പറയുന്പോൾ കടന്നാക്രമിക്കുകയും രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമാക്കുന്നതെന്നും ഹസൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ നടപടിയിലുള്ള അമർഷവും അതൃപ്തിയും എൻഎസ്എസ് ജനറൽ സെക്രട്ടറി നേരത്തേ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇതേ വിഷയത്തിൽ തന്റെ നിലപാട് ആവർത്തിക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരായ സിപിഎമ്മിന്റെ ഭീഷണിയെ ശക്തമായി അപലപിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയ മന്ത്രി എ.കെ. ബാലന്റെ നടപടി ബാലിശവും പരിഹാസ്യവുമാണ്. എതിർക്കുന്നവരെ തകർക്കുന്ന ആർഎസ്എസിന്റെ അതേ ശൈലിയാണ് ഇവിടെ സിപിഎം പിന്തുടരുന്നത്.
പിന്തുണയ്ക്ക് വേണ്ടി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് കയറിയിറങ്ങുന്പോൾ സുകുമാരൻ നായർ സിപിഎമ്മിന് സമുദായിക ആചാര്യനും എൽഡിഎഫിനെതിരേ അഭിപ്രായം പറയുന്പോൾ കടന്നാക്രമിക്കുകയും രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമാക്കുന്നതെന്നും ഹസൻ പറഞ്ഞു.