+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി

കണ്ണൂർ: തെരഞ്ഞെടുപ്പു ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പരാമർശത്തി
മുഖ്യമന്ത്രിക്കെതിരേ  തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി
കണ്ണൂർ: തെരഞ്ഞെടുപ്പു ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് കണ്ണൂരിലെ യുഡിഫ് സ്‌ഥാനാർഥി സതീശൻ പാച്ചേനി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. “അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് ’’ എന്ന പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണ്. വോട്ട് നേടാനായി ജാതി-മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അഭ്യർഥനകളോ പരാമർശങ്ങളോ പാടില്ലെന്നാണ് ഈ ഭാഗത്തു നിഷ്കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങുന്ന സിഡിയും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.