കൊച്ചി: കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു മരവിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി വിശദീകരണ പത്രിക നല്കാന് ഹൈക്കോടതി ഇലക്ഷന് കമ്മീഷനു നിര്‍ദേശം നല്കി. രാജ്യസഭാ തെരഞ്ഞെടുപ്പു മരവിപ്പിച്ചതിനെതിരേ നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്. ഹര്‍ജികള്‍ ഏപ്രില്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും.
കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് ഈ നിയമസഭയുടെ കാലയളവില്‍ത്തന്നെ തെരഞ്ഞെടുപ്പു നടത്തണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്ന ഏപ്രില്‍ 21 നകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മീഷന്റെ അഭിഭാഷകന് ഇന്നലെ വാദത്തിനിടെ അറിയിച്ചു. എന്നാല്‍ വിജ്ഞാപനം ഇറക്കിയാല്‍ പോരാ, കാലാവധി കഴിയും മുമ്പ് തെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടതെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.
അവശ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കമ്മീഷനു കഴിയുമെന്നു വസന്ത പൈ കേസില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇലക്ഷന് കമ്മീഷൻ മറുപടി നല്കി. ഏപ്രില്‍ 12നു തെരഞ്ഞെടുപ്പു നടത്താമെന്നു വ്യക്തമാക്കി മാര്‍ച്ച് 17നു വാര്‍ത്താക്കുറിപ്പാണ് ഇറക്കിയതെന്നും വിജ്ഞാപനമല്ലെന്നും കമ്മീഷന് വ്യക്തമാക്കി.
കേന്ദ്ര നിയമമന്ത്രാലയത്തിന്റെ റഫറന്സിനെത്തുടര്ന്നു തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മരവിപ്പിക്കുകയാണെന്നു മാര്‍ച്ച് 24 ലെ ഉത്തരവില്‍ ഇലക്ഷന് കമ്മീഷന് സൂചിപ്പിച്ചിരുന്നു.
എന്നാൽ കോടതിയില്‍ നല്കിയ സ്റ്റേറ്റ്മെന്റില്‍ നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെക്കുറിച്ച് പറയുന്നില്ലെന്നും ഇലക്ഷന് മരവിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പു നടത്താനുള്ള അധികാരം സ്വേച്ഛാപരമായി വിനിയോഗിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് ഈ നിയമസഭയുടെ കാലയളവില്‍ത്തന്നെ തെരഞ്ഞെടുപ്പു നടത്തണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്ന ഏപ്രില്‍ 21 നകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മീഷന്റെ അഭിഭാഷകന് ഇന്നലെ വാദത്തിനിടെ അറിയിച്ചു. എന്നാല്‍ വിജ്ഞാപനം ഇറക്കിയാല്‍ പോരാ, കാലാവധി കഴിയും മുമ്പ് തെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടതെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.
അവശ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കമ്മീഷനു കഴിയുമെന്നു വസന്ത പൈ കേസില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇലക്ഷന് കമ്മീഷൻ മറുപടി നല്കി. ഏപ്രില്‍ 12നു തെരഞ്ഞെടുപ്പു നടത്താമെന്നു വ്യക്തമാക്കി മാര്‍ച്ച് 17നു വാര്‍ത്താക്കുറിപ്പാണ് ഇറക്കിയതെന്നും വിജ്ഞാപനമല്ലെന്നും കമ്മീഷന് വ്യക്തമാക്കി.
കേന്ദ്ര നിയമമന്ത്രാലയത്തിന്റെ റഫറന്സിനെത്തുടര്ന്നു തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മരവിപ്പിക്കുകയാണെന്നു മാര്‍ച്ച് 24 ലെ ഉത്തരവില്‍ ഇലക്ഷന് കമ്മീഷന് സൂചിപ്പിച്ചിരുന്നു.
എന്നാൽ കോടതിയില്‍ നല്കിയ സ്റ്റേറ്റ്മെന്റില്‍ നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെക്കുറിച്ച് പറയുന്നില്ലെന്നും ഇലക്ഷന് മരവിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പു നടത്താനുള്ള അധികാരം സ്വേച്ഛാപരമായി വിനിയോഗിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.