എല്ലാ തെരഞ്ഞെടുപ്പിലും പതിവ് മുഖങ്ങൾ വരുന്നത് നിർത്തലാക്കണം. പശ്ചിമ ബംഗാളിൽ ഇടതുമുന്നണി ഭരിച്ച 30 കൊല്ലവും മന്ത്രിമാരായവർ തന്നെയാണ് മത്സരിച്ചത്. എന്നിട്ടിപ്പോളെന്തായി? മന്ത്രിമാരാണെങ്കിലും മൂന്നും നാലും ടേം മത്സരിച്ചവർ മാറി നില്ക്കട്ടെ. പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്പോഴാണ് അവരുടെ കഴിവുകൾ തെളിയിക്കപ്പെടുക. മുന്പ് എ. സന്പത്തിനെ ആദ്യമായി ലോക്സഭയിലേക്ക് മത്സരിപ്പിച്ചപ്പോൾ ഇവിടെ ജില്ലാ കമ്മിറ്റിയിൽ മൂന്നുപേരല്ലേ പിന്തുണച്ചത്?-