വിഴിഞ്ഞം: വൻമയക്കുമരുന്ന് ശേഖരവുമായി കേരളതീരത്തെത്തിയ മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധനബോട്ടുകളും 19 ജീവനക്കാരെയും തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തു.
അതിർത്തി കടന്ന് സംശയാസ്പദമായി സഞ്ചരിക്കുകയായിരുന്ന അകർഷദുവ, ചാതുറാണി 03, ചാതുറാണി 08 എന്നീ മത്സ്യബന്ധന ബോട്ടുകളും ഇവയിലെ ജീവനക്കാരെയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.45 ഓടെ മിനിക്കോയി ദ്വീപിനു സമീപത്തായി കടലിൽ നിന്നും
തീരസരക്ഷണ സേന പിടികൂടിയത്. ഇതിൽ അകർഷദുവ എന്ന ബോട്ടിൽ 200 കിലോ ഹെറോയിനും, 60 കിലോ ഹാഷിഷും ആശയവിനിമയത്തിനായി നിരോധിത സാറ്റലൈറ്റ് ഫോണും ഉണ്ടായിരുന്നു. മയക്കുമരുന്നും സാറ്റലൈറ്റ് ഫോണും കടലില്‍ എറിഞ്ഞു കളഞ്ഞെന്നു ബോട്ടിന്റെ ക്യാപ്റ്റന്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി കോസ്റ്റ് ഗാര്‍ഡ് അധികൃതർ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനവും വരഹ എന്നപട്രോൾ ബോട്ടും നിരീക്ഷണവും പട്രോളിംഗും നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ ഇന്ത്യൻ അതിർത്തിക്കകത്ത് കൂടി സംഞ്ചരിക്കുന്ന മൂന്ന് ബോട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ഡോണിയർ വിമാനം ശ്രദ്ധയിൽപെട്ട അകർഷദുവ ബോട്ടിലെ ക്യാപ്റ്റൻ സാറ്റലൈറ്റ് ഫോണുപയോഗിച്ച് മയക്കു മരുന്ന് കടത്തിന് ചുക്കാൻ പിടിച്ച് വിദേശത്ത് കഴിയുന്ന സഞ്ജയ് അണ്ണ എന്നയാളുമായി സംഭാഷണം നടത്തി. ഈ സംഭാഷണം പിടിച്ചെടുത്ത രഹസ്യാന്വേഷണ ഏജൻസികൾ തീരസംരക്ഷണ സേനയ്ക്ക് വിവരം കൈമാറി.
ഇന്ത്യൻ അതിർത്തിയിൽ 417 നോട്ടിക്കൽ മൈൽ മാറി ഉൽക്കടലിൽവച്ച് പാകിസ്ഥാൻ ബോട്ടാണ് തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയതെന്ന് പിടിയിലായവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിർത്തി കടന്ന് സംശയാസ്പദമായി സഞ്ചരിക്കുകയായിരുന്ന അകർഷദുവ, ചാതുറാണി 03, ചാതുറാണി 08 എന്നീ മത്സ്യബന്ധന ബോട്ടുകളും ഇവയിലെ ജീവനക്കാരെയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.45 ഓടെ മിനിക്കോയി ദ്വീപിനു സമീപത്തായി കടലിൽ നിന്നും
തീരസരക്ഷണ സേന പിടികൂടിയത്. ഇതിൽ അകർഷദുവ എന്ന ബോട്ടിൽ 200 കിലോ ഹെറോയിനും, 60 കിലോ ഹാഷിഷും ആശയവിനിമയത്തിനായി നിരോധിത സാറ്റലൈറ്റ് ഫോണും ഉണ്ടായിരുന്നു. മയക്കുമരുന്നും സാറ്റലൈറ്റ് ഫോണും കടലില്‍ എറിഞ്ഞു കളഞ്ഞെന്നു ബോട്ടിന്റെ ക്യാപ്റ്റന്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി കോസ്റ്റ് ഗാര്‍ഡ് അധികൃതർ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനവും വരഹ എന്നപട്രോൾ ബോട്ടും നിരീക്ഷണവും പട്രോളിംഗും നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ ഇന്ത്യൻ അതിർത്തിക്കകത്ത് കൂടി സംഞ്ചരിക്കുന്ന മൂന്ന് ബോട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ഡോണിയർ വിമാനം ശ്രദ്ധയിൽപെട്ട അകർഷദുവ ബോട്ടിലെ ക്യാപ്റ്റൻ സാറ്റലൈറ്റ് ഫോണുപയോഗിച്ച് മയക്കു മരുന്ന് കടത്തിന് ചുക്കാൻ പിടിച്ച് വിദേശത്ത് കഴിയുന്ന സഞ്ജയ് അണ്ണ എന്നയാളുമായി സംഭാഷണം നടത്തി. ഈ സംഭാഷണം പിടിച്ചെടുത്ത രഹസ്യാന്വേഷണ ഏജൻസികൾ തീരസംരക്ഷണ സേനയ്ക്ക് വിവരം കൈമാറി.
ഇന്ത്യൻ അതിർത്തിയിൽ 417 നോട്ടിക്കൽ മൈൽ മാറി ഉൽക്കടലിൽവച്ച് പാകിസ്ഥാൻ ബോട്ടാണ് തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയതെന്ന് പിടിയിലായവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്.