പാലക്കാട്: എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല പാലക്കാട്ട് തരൂരിൽ സ്ഥാനാർഥിയാകില്ല. തരൂരിൽ ഡിവൈഎഫ്ഐനേതാവ് പി.പി. സുമോദിനെ മത്സരിപ്പിക്കണമെന്നു സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോങ്ങാട് സംവരണ മണ്ഡലത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി സ്ഥാനാർഥിയാകും. പി.കെ. ജമീലയുടെ സ്ഥാനാർഥിത്വം സംസ്ഥാന വ്യാപകമായി പാർട്ടിക്കുള്ളിൽ പ്രതിഷേധത്തിനു അവസരമൊരുക്കും എന്ന ധാരണയിലാണ് തീരുമാനം.
ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനു പ്രാധാനപ്പെട്ട മണ്ഡലം നല്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നു. ഷൊർണൂർ, മലന്പുഴ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നുതന്നെയാവണമെന്നും ഭൂരിപക്ഷം പേരും ഉന്നയിച്ചു.
മന്ത്രി എ.കെ. ബാലനെതിരേ പോസ്റ്ററുകൾ
മന്ത്രി എ.കെ. ബാലനെതിരേ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മന്ത്രിയുടെ വീടിനു സമീപവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും തരൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്. സേവ് കമ്യൂണിസത്തിന്റെ പേരിലാണു പോസ്റ്ററുകൾ.
മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുണമെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണം ഇല്ലാതാക്കുമെന്നും സേവ് കമ്യൂണിസത്തിന്റെ പോസ്റ്ററിൽ വിമർശനമുണ്ട്. മന്ത്രിയുടെ വീടിനു മുന്നിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലുമാണു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
എ.കെ. ബാലന്റെ പേരെടുത്ത് പരാമർശിക്കാതെയാണു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്യൂണിസം എന്ന പേരിലാണു പോസ്റ്റർ.
തരൂരിൽ മന്ത്രിയുടെ ഭാര്യ ഡോക്ടർ ജമീല സ്ഥാനാർഥിയാവുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററുകൾക്കു പിന്നിൽ ഇരുട്ടിന്റെ സന്തതികൾ
തനിക്കെതിരേ പാലക്കാട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കു പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്നു മന്ത്രി എ.കെ. ബാലൻ.
കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വർഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് സേവ് സിപിഎം ഫോറമെന്നും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും ബാലൻ പ്രതികരിച്ചു.
മന്ത്രിയുടെ ഭാര്യ ഡോ. പി.കെ. ജമീലയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതിനെതിരേയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഒട്ടിച്ചവർ നിരാശരാകേണ്ടി വരുമെന്ന് പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.
ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനു പ്രാധാനപ്പെട്ട മണ്ഡലം നല്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നു. ഷൊർണൂർ, മലന്പുഴ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നുതന്നെയാവണമെന്നും ഭൂരിപക്ഷം പേരും ഉന്നയിച്ചു.
മന്ത്രി എ.കെ. ബാലനെതിരേ പോസ്റ്ററുകൾ
മന്ത്രി എ.കെ. ബാലനെതിരേ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മന്ത്രിയുടെ വീടിനു സമീപവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും തരൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്. സേവ് കമ്യൂണിസത്തിന്റെ പേരിലാണു പോസ്റ്ററുകൾ.
മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുണമെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണം ഇല്ലാതാക്കുമെന്നും സേവ് കമ്യൂണിസത്തിന്റെ പോസ്റ്ററിൽ വിമർശനമുണ്ട്. മന്ത്രിയുടെ വീടിനു മുന്നിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലുമാണു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
എ.കെ. ബാലന്റെ പേരെടുത്ത് പരാമർശിക്കാതെയാണു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്യൂണിസം എന്ന പേരിലാണു പോസ്റ്റർ.
തരൂരിൽ മന്ത്രിയുടെ ഭാര്യ ഡോക്ടർ ജമീല സ്ഥാനാർഥിയാവുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററുകൾക്കു പിന്നിൽ ഇരുട്ടിന്റെ സന്തതികൾ
തനിക്കെതിരേ പാലക്കാട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കു പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്നു മന്ത്രി എ.കെ. ബാലൻ.
കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വർഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് സേവ് സിപിഎം ഫോറമെന്നും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും ബാലൻ പ്രതികരിച്ചു.
മന്ത്രിയുടെ ഭാര്യ ഡോ. പി.കെ. ജമീലയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതിനെതിരേയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഒട്ടിച്ചവർ നിരാശരാകേണ്ടി വരുമെന്ന് പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.