കൊച്ചി: പുനര്‍നിര്‍മിച്ച പാലാരിവട്ടം മേല്‍പ്പാലം തുറന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 ഓടെ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയര്‍ ബാരിക്കേഡ് മാറ്റിയാണ് വാഹനങ്ങള്‍ പലത്തിലേക്ക് കടത്തിവിട്ട് ഗതാഗതത്തിനായി തുറന്നു നല്‍കിയത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് മന്ത്രി ജി. സുധാകരന് പാലത്തില്‍ സന്ദര്‍ശനം നടത്തി. പാലത്തിലൂടെ ഇടപ്പള്ളി ഭാഗത്തുനിന്ന് ആദ്യയാത്രക്കാരനായതും മന്ത്രി തന്നെയായിരുന്നു.
പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്ന് നല്കാന് കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. മേല്‍നോട്ടം വഹിച്ച ഡിഎംആര്ഡിക്കും മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും നിര്‍മാണം നടത്തിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും മന്ത്രി നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയായിരുന്നു ഉദ്ഘാടനം. പലം തുറന്നതിനു പിന്നാലെ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വാഹന റാലിയും പ്രകടനവും നടത്തി.
പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്ന് നല്കാന് കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. മേല്‍നോട്ടം വഹിച്ച ഡിഎംആര്ഡിക്കും മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും നിര്‍മാണം നടത്തിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും മന്ത്രി നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയായിരുന്നു ഉദ്ഘാടനം. പലം തുറന്നതിനു പിന്നാലെ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വാഹന റാലിയും പ്രകടനവും നടത്തി.