പാലക്കാട്: വാളയാർ കേസിൽ ഹൈക്കോടതിയിൽ പുനരന്വേഷണമാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്നു വാളയാർ സമരസമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ. വാളയാർ കേസിൽ നീതി നടപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ വാളയാർ കുട്ടികളുടെ അമ്മ കാസർഗോഡ് മുതൽ പാറശാല വരെ നീതിയാത്ര നടത്തും.
വാളയാർ കേസ് സർക്കാർ സിബിഐക്കു വിട്ടെങ്കിലും പുനരന്വേഷണമാണോ തുടരന്വേഷണമാണോ എന്ന് വ്യക്തമാക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേസ് സിബിഐക്കു വിട്ടിട്ടും വാളയാർ കുട്ടികളുടെ രക്ഷിതാക്കളെ കേരള പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പുനരന്വേഷണം വേണമെന്ന രക്ഷിതാക്കളുടെയും സമരസമിതിയുടെയും ആവശ്യത്തോട് സർക്കാർ നീതി പുലർത്തിയില്ല. പോലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ ജനങ്ങളോട് പറയുന്നതിനാണ് നീതിയാത്ര സംഘടിപ്പിക്കുന്നത്.
വാളയാറിൽ ഒരു വർഷത്തിനിടെ 41 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തതിൽ 12 കേസിലെ പ്രതികൾ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടു. ഇത് പോലീസിന്റെ ഗുരുതര വീഴ്ചയാണ് സൂചിപ്പിക്കുന്നത്.
ചെയർമാൻ വിളയോടി വേണുഗോപാൽ, കണ്‍വീനർ മാഴ്സണ്‍, വാളയാർ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാളയാർ കേസ് സർക്കാർ സിബിഐക്കു വിട്ടെങ്കിലും പുനരന്വേഷണമാണോ തുടരന്വേഷണമാണോ എന്ന് വ്യക്തമാക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേസ് സിബിഐക്കു വിട്ടിട്ടും വാളയാർ കുട്ടികളുടെ രക്ഷിതാക്കളെ കേരള പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പുനരന്വേഷണം വേണമെന്ന രക്ഷിതാക്കളുടെയും സമരസമിതിയുടെയും ആവശ്യത്തോട് സർക്കാർ നീതി പുലർത്തിയില്ല. പോലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ ജനങ്ങളോട് പറയുന്നതിനാണ് നീതിയാത്ര സംഘടിപ്പിക്കുന്നത്.
വാളയാറിൽ ഒരു വർഷത്തിനിടെ 41 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തതിൽ 12 കേസിലെ പ്രതികൾ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടു. ഇത് പോലീസിന്റെ ഗുരുതര വീഴ്ചയാണ് സൂചിപ്പിക്കുന്നത്.
ചെയർമാൻ വിളയോടി വേണുഗോപാൽ, കണ്‍വീനർ മാഴ്സണ്‍, വാളയാർ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.