തിരുവനന്തപുരം: രണ്ടു തവണ തുടർച്ചയായി തോറ്റവർക്കു നിയമസഭാ സീറ്റു കൊടുക്കേണ്ടതില്ലെന്നു കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതിയിൽ തീരുമാനം. കഴിഞ്ഞ തദ്ദേശ സ്വംയഭരണ തെരഞ്ഞെടുപ്പിൽ തോറ്റവർക്കും നിയമസഭാ സീറ്റ് നൽകില്ല. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചതായി അധ്യക്ഷൻ ഉമ്മൻ ചാണ്ടി അറിയിച്ചു.
നിയമസഭയിലേക്കു തുടർച്ചയായി രണ്ടുതവണ തോറ്റവരെയാണ് ഒഴിവാക്കുന്നത്. സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. വിജയസാധ്യതയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയുടെ കരടിന് ഇന്നു ചേരുന്ന തെരഞ്ഞെടുപ്പു സമിതിയിൽ അന്തിമ രൂപം നൽകും. പ്രകടന പത്രിക രണ്ടു ദിവസത്തിനകം പുറത്തിറക്കും.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നു രാവിലെ 11ന് തിരുവനന്തപുരത്ത് യോഗം ചേരും. തുടർ ചർച്ചകൾ ഡൽഹിയിലാണ് നടക്കുക. സ്ഥാനാർഥി പട്ടികയിൽ ഓരോ മണ്ഡലത്തിലേയും പാനലാണ് ഹൈക്കമാൻഡിന് സമർപ്പിക്കുന്നത്. സ്ക്രൂട്ടിനി കമ്മിറ്റിയും കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയും ചേർന്ന ശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കുക. യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച അന്തിമ ഘട്ടത്തിലാണ്. ഇന്നും നാളെയുമായി ഇതു പൂർത്തിയാക്കും.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിന് എത്തും. തീയതി അടക്കമുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നിയമസഭയിലേക്കു തുടർച്ചയായി രണ്ടുതവണ തോറ്റവരെയാണ് ഒഴിവാക്കുന്നത്. സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. വിജയസാധ്യതയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയുടെ കരടിന് ഇന്നു ചേരുന്ന തെരഞ്ഞെടുപ്പു സമിതിയിൽ അന്തിമ രൂപം നൽകും. പ്രകടന പത്രിക രണ്ടു ദിവസത്തിനകം പുറത്തിറക്കും.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നു രാവിലെ 11ന് തിരുവനന്തപുരത്ത് യോഗം ചേരും. തുടർ ചർച്ചകൾ ഡൽഹിയിലാണ് നടക്കുക. സ്ഥാനാർഥി പട്ടികയിൽ ഓരോ മണ്ഡലത്തിലേയും പാനലാണ് ഹൈക്കമാൻഡിന് സമർപ്പിക്കുന്നത്. സ്ക്രൂട്ടിനി കമ്മിറ്റിയും കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയും ചേർന്ന ശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കുക. യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച അന്തിമ ഘട്ടത്തിലാണ്. ഇന്നും നാളെയുമായി ഇതു പൂർത്തിയാക്കും.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിന് എത്തും. തീയതി അടക്കമുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.