കോട്ടയം: അതിവേഗം സീറ്റു ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് കേരള കോണ്ഗ്രസ് -എം നീക്കം. മുന്നണി ബന്ധങ്ങൾ മാറിയ സാഹചര്യത്തിൽ പ്രചാരണത്തിന്റെ എല്ലാ തന്ത്രങ്ങളും പരമാവധി പ്രയോജനപ്പെടുത്താനാണ് ജോസ് കെ. മാണിയുടെ നീക്കം.
സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായാൽ രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ രംഗത്തിറക്കാനാകുമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി. ഇന്നും നാളെയും സിപിഎം നേതൃയോഗത്തിനു പിന്നാലെ ഘടകകക്ഷി ചർച്ചകൾക്ക് അന്തിമരൂപമാകും. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഇടുക്കി സീറ്റുകൾ മാണി വിഭാഗത്തിനെന്നതിൽ തർക്കമില്ല. ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകളിൽ അന്തിമതീരുമാനമായിട്ടില്ല. ഈ രണ്ടു സീറ്റുകളും പാർട്ടിക്ക് സുപ്രധാനമാണെന്നും വിട്ടുവീഴ്ച സാധിക്കില്ലെന്നും ഉറച്ച നിലപാട് ജോസ് കെ. മാണി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
റാന്നി, തൊടുപുഴ, പെരുന്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂർ, തിരുവാന്പാടി തുടങ്ങിയ സീറ്റുകളാണ് മാണി വിഭാഗം മുന്നോട്ടുവയ്ക്കുന്ന മറ്റ് സീറ്റുകൾ. ചൊവ്വാഴ്ചയോടെ ചിത്രം വ്യക്തമായശേഷം കേരള കോണ്ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. ജോസ് കെ. മാണി-പാലാ, എൻ. ജയരാജ്-കാഞ്ഞിരപ്പള്ളി, റോഷി അഗസ്റ്റിൻ-ഇടുക്കി എന്നിവർ മത്സരിക്കുമെന്നത് വ്യക്തമാണ്.
സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായാൽ രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ രംഗത്തിറക്കാനാകുമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി. ഇന്നും നാളെയും സിപിഎം നേതൃയോഗത്തിനു പിന്നാലെ ഘടകകക്ഷി ചർച്ചകൾക്ക് അന്തിമരൂപമാകും. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഇടുക്കി സീറ്റുകൾ മാണി വിഭാഗത്തിനെന്നതിൽ തർക്കമില്ല. ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകളിൽ അന്തിമതീരുമാനമായിട്ടില്ല. ഈ രണ്ടു സീറ്റുകളും പാർട്ടിക്ക് സുപ്രധാനമാണെന്നും വിട്ടുവീഴ്ച സാധിക്കില്ലെന്നും ഉറച്ച നിലപാട് ജോസ് കെ. മാണി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
റാന്നി, തൊടുപുഴ, പെരുന്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂർ, തിരുവാന്പാടി തുടങ്ങിയ സീറ്റുകളാണ് മാണി വിഭാഗം മുന്നോട്ടുവയ്ക്കുന്ന മറ്റ് സീറ്റുകൾ. ചൊവ്വാഴ്ചയോടെ ചിത്രം വ്യക്തമായശേഷം കേരള കോണ്ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. ജോസ് കെ. മാണി-പാലാ, എൻ. ജയരാജ്-കാഞ്ഞിരപ്പള്ളി, റോഷി അഗസ്റ്റിൻ-ഇടുക്കി എന്നിവർ മത്സരിക്കുമെന്നത് വ്യക്തമാണ്.