തിരുവനന്തപുരം: 100 വർഷത്തെ ഈട് ഉറപ്പ് നൽകിക്കൊണ്ട് പുനർനിർമാണം നടത്തിയ പാലാരിവട്ടം മേൽപ്പാലം നാളെ നാലിനു പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കില്ല. പൂർത്തിയായ പാലം താനും ഉദ്യോഗസ്ഥരും സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമിച്ച പാലം തകർന്നപ്പോൾ ഐഐടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർമാർ, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധർ എന്നിവർ നടത്തിയ പരിശോധനയുടേയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.
47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമിച്ച പാലം തകർന്നപ്പോൾ ഐഐടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർമാർ, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധർ എന്നിവർ നടത്തിയ പരിശോധനയുടേയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.