തിരുവനന്തപുരം: സർക്കാരുമായി ബന്ധമുള്ള ആരെയെങ്കിലും സ്വർണക്കടത്തു കേസുമായോ മറ്റ് ആരോപണങ്ങളുമായോ ബന്ധിപ്പിക്കാൻ കഴിഞ്ഞോ എന്നു മുഖ്യമന്ത്രി വെല്ലുവിളിച്ചു ചോദിച്ചത് വ്യാഴാഴ്ചയാണ്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി സത്യവാങ്മൂലവുമായി കസ്റ്റംസ് കോടതിയിലെത്തി.
കുറേനാളായി അനക്കമില്ലാതെ കിടന്ന സ്വർണക്കടത്ത് കേസിനു വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. സ്വാഭാവികമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 32 ദിവസം കൂടിയേ ബാക്കിയുള്ളു. കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ പ്രഹരശേഷി എത്രമാത്രമെന്നു സിപിഎമ്മിനും ഇടതുപക്ഷത്തിനും നന്നായി അറിയാം. ഇന്നലെ വൈകുന്നേരം തന്നെ അവർ പഞ്ചായത്ത് തലത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കസ്റ്റംസിന്റെ മൂന്നു മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. കിഫ്ബിക്കെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങിയപ്പോൾ തന്നെ അവർ അപകടം മണത്തു. അതുകൊണ്ടാണ് ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോ. തോമസ് ഐസക്കും രംഗത്തെത്തിയത്. കടുത്ത ഭാഷയിലായിരുന്നു അവരുടെ വിമർശനം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ സമ്മദർത്തിലാക്കാൻ ശ്രമിച്ചാൽ അതിനു വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെ തെല്ലും ഭയക്കുന്നില്ലെന്ന സന്ദേശം താഴേത്തട്ടിലേക്കു നൽകാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്.
എന്നാൽ ഇപ്പോൾ കസ്റ്റംസ് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഡോളർ കടത്തിൽ നേരിട്ടു ബന്ധമുണ്ടെന്നാണ് ആക്ഷേപം. സ്പീക്കറും മറ്റു മൂന്നു മന്ത്രിമാരും ഡോളർ കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വപ്ന സുരേഷിന്റെ മൊഴിയാണ് ഇവർ തെളിവായി പറയുന്നത്. ഇതിന്റെ നിയമപരമായ നിലനിൽപ് എത്രയെന്നുള്ളതല്ല പ്രശ്നം. ഒരു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ, അതും ഒരു അന്വേഷണ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടാകുന്പോൾ അതിനു രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകാം. അതാണ് ഇടതുമുന്നണിയെ ഭയപ്പെടുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് സമാനമായ സ്ഥിതി നിലനിന്നിരുന്നു. അന്നു പക്ഷേ തെരഞ്ഞെടുപ്പിൽ ജയിക്കാൻ മുന്നണിക്കു സാധിച്ചു. അതാണ് മുന്നണിക്ക് ആത്മവിശ്വാസം പകരുന്ന ഘടകവും. ഇക്കുറിയും കസ്റ്റംസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി ജനം തള്ളുമെന്നാണു സിപിഎം ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാട്ടത്തിനുള്ള എല്ലാ സാധ്യതകളും സർക്കാരും ഇടതുമുന്നണിയും പ്രയോഗിക്കും. കാരണം ഇത് അവർക്കു ജീവന്മരണ പോരാട്ടമാണ്.
ബിജെപി - യുഡിഎഫ് ധാരണ എന്ന ആക്ഷേപം കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരുന്നു. കേന്ദ്ര അന്വേഷണത്തിനു ചൂട്ടു പിടിച്ചു കൊടുക്കുകയാണു പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ ആക്ഷേപം വരുംദിവസങ്ങളിലും അവർ ആവർത്തിച്ചു കൊണ്ടിരിക്കും.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ അട്ടിമറിക്കപ്പെട്ടു എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതു ബിജെപിയുമായുള്ള രാഷ്ട്രീയ ധാരണയുടെ ഫലമായിട്ടാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കു നേരിട്ട് പങ്കുണ്ടെ ന്ന മൊഴി ലഭിച്ചിട്ടും രണ്ടു മാസമായി അനങ്ങാതിരുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചത്.
ഭരണത്തുടർച്ചയിലൂന്നി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയ എൽഡിഎഫിനെ കസ്റ്റംസ് ബോംബ് വല്ലാതെ പ്രതിരോധത്തിലാക്കി കഴിഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ നീങ്ങുന്നു എന്ന പ്രചാരണം എത്രമാത്രം ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും എൽഡിഎഫിന്റെ സാധ്യതകളും.
ഏതായാലും കസ്റ്റംസിന്റെ ഒറ്റനീക്കത്തിലൂടെ സ്വർണക്കടത്തും ഡോളർ കടത്തുമെല്ലാം തെരഞ്ഞെടപ്പു രംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. പ്രചാരണവിഷയങ്ങൾ ഒറ്റയടിക്കു മാറി മറിയുന്നത് ഇങ്ങനെയാണ്.
സാബു ജോണ്
കുറേനാളായി അനക്കമില്ലാതെ കിടന്ന സ്വർണക്കടത്ത് കേസിനു വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. സ്വാഭാവികമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 32 ദിവസം കൂടിയേ ബാക്കിയുള്ളു. കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ പ്രഹരശേഷി എത്രമാത്രമെന്നു സിപിഎമ്മിനും ഇടതുപക്ഷത്തിനും നന്നായി അറിയാം. ഇന്നലെ വൈകുന്നേരം തന്നെ അവർ പഞ്ചായത്ത് തലത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കസ്റ്റംസിന്റെ മൂന്നു മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. കിഫ്ബിക്കെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങിയപ്പോൾ തന്നെ അവർ അപകടം മണത്തു. അതുകൊണ്ടാണ് ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോ. തോമസ് ഐസക്കും രംഗത്തെത്തിയത്. കടുത്ത ഭാഷയിലായിരുന്നു അവരുടെ വിമർശനം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ സമ്മദർത്തിലാക്കാൻ ശ്രമിച്ചാൽ അതിനു വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെ തെല്ലും ഭയക്കുന്നില്ലെന്ന സന്ദേശം താഴേത്തട്ടിലേക്കു നൽകാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്.
എന്നാൽ ഇപ്പോൾ കസ്റ്റംസ് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഡോളർ കടത്തിൽ നേരിട്ടു ബന്ധമുണ്ടെന്നാണ് ആക്ഷേപം. സ്പീക്കറും മറ്റു മൂന്നു മന്ത്രിമാരും ഡോളർ കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വപ്ന സുരേഷിന്റെ മൊഴിയാണ് ഇവർ തെളിവായി പറയുന്നത്. ഇതിന്റെ നിയമപരമായ നിലനിൽപ് എത്രയെന്നുള്ളതല്ല പ്രശ്നം. ഒരു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ, അതും ഒരു അന്വേഷണ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടാകുന്പോൾ അതിനു രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകാം. അതാണ് ഇടതുമുന്നണിയെ ഭയപ്പെടുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് സമാനമായ സ്ഥിതി നിലനിന്നിരുന്നു. അന്നു പക്ഷേ തെരഞ്ഞെടുപ്പിൽ ജയിക്കാൻ മുന്നണിക്കു സാധിച്ചു. അതാണ് മുന്നണിക്ക് ആത്മവിശ്വാസം പകരുന്ന ഘടകവും. ഇക്കുറിയും കസ്റ്റംസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി ജനം തള്ളുമെന്നാണു സിപിഎം ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാട്ടത്തിനുള്ള എല്ലാ സാധ്യതകളും സർക്കാരും ഇടതുമുന്നണിയും പ്രയോഗിക്കും. കാരണം ഇത് അവർക്കു ജീവന്മരണ പോരാട്ടമാണ്.
ബിജെപി - യുഡിഎഫ് ധാരണ എന്ന ആക്ഷേപം കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരുന്നു. കേന്ദ്ര അന്വേഷണത്തിനു ചൂട്ടു പിടിച്ചു കൊടുക്കുകയാണു പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ ആക്ഷേപം വരുംദിവസങ്ങളിലും അവർ ആവർത്തിച്ചു കൊണ്ടിരിക്കും.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ അട്ടിമറിക്കപ്പെട്ടു എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതു ബിജെപിയുമായുള്ള രാഷ്ട്രീയ ധാരണയുടെ ഫലമായിട്ടാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കു നേരിട്ട് പങ്കുണ്ടെ ന്ന മൊഴി ലഭിച്ചിട്ടും രണ്ടു മാസമായി അനങ്ങാതിരുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചത്.
ഭരണത്തുടർച്ചയിലൂന്നി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയ എൽഡിഎഫിനെ കസ്റ്റംസ് ബോംബ് വല്ലാതെ പ്രതിരോധത്തിലാക്കി കഴിഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ നീങ്ങുന്നു എന്ന പ്രചാരണം എത്രമാത്രം ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും എൽഡിഎഫിന്റെ സാധ്യതകളും.
ഏതായാലും കസ്റ്റംസിന്റെ ഒറ്റനീക്കത്തിലൂടെ സ്വർണക്കടത്തും ഡോളർ കടത്തുമെല്ലാം തെരഞ്ഞെടപ്പു രംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. പ്രചാരണവിഷയങ്ങൾ ഒറ്റയടിക്കു മാറി മറിയുന്നത് ഇങ്ങനെയാണ്.
സാബു ജോണ്