തിരുവനന്തപുരം: യുഡിഎഫ് സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കുന്നതിനു വിലങ്ങുതടിയായി നിൽക്കുന്ന കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റ് തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ച ഇന്നും തുടരും. ഇന്ന് അന്തിമ ധാരണയുണ്ടാകുമെന്നാണ് ഇരു വിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്.
കോട്ടയം ജില്ലയിലെ സീറ്റുകളെച്ചൊല്ലിയാണു പ്രധാനമായി തർക്കം. ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ച ഏറ്റുമാനൂർ ഒഴികെയുള്ള സീറ്റുകൾ നൽകുന്നതിനോട് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതായാണു വിവരം. അങ്ങനെയെങ്കിൽ സിറ്റിംഗ് സീറ്റായ കടുത്തുരുത്തി കൂടാതെ ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണവും നൽകാമെന്ന നിലപാട് കോണ്‍ഗ്രസ് ആവർത്തിച്ചു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സീറ്റും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മൂവാറ്റുപുഴ വിട്ടു നൽകിയാൽ കോട്ടയത്തെ സീറ്റുകളുടെ എണ്ണത്തിൽ പോലും വിട്ടുവീഴ്ച ചെയ്യാമെന്ന നിലപാടും കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്നുണ്ട്. ഇതോടെ ഇന്നത്തെ ഉഭയകകക്ഷി ചർച്ച നിർണായകമാകും. പ്രാഥമിക ചർച്ചകൾ അനുസരിച്ചു 10 സീറ്റാകും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു ലഭിക്കാൻ സാധ്യത.
ഏതൊക്കെ സീറ്റുകൾ എന്നതു സംബന്ധിച്ചു മുസ്ലിം ലീഗുമായുള്ള അവസാനവട്ട ചർച്ചയും ഇന്നു നടക്കും. ലീഗിന് അധികമായി നൽകുന്ന മൂന്നു സീറ്റുകളുടെ കാര്യത്തിലും കോണ്‍ഗ്രസുമായി വച്ചുമാറുന്ന പുനലൂർ, ചടയമംഗലം സീറ്റുകളുടെ കാര്യവും ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ ധാരണയാകും.
കയ്പമംഗലത്തിനു പകരം സീറ്റെന്ന ആർഎസ്പിയുടെ ആവശ്യത്തിനും ഇതുവരെ തീരുമാനമായിട്ടില്ല.
കോട്ടയം ജില്ലയിലെ സീറ്റുകളെച്ചൊല്ലിയാണു പ്രധാനമായി തർക്കം. ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ച ഏറ്റുമാനൂർ ഒഴികെയുള്ള സീറ്റുകൾ നൽകുന്നതിനോട് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതായാണു വിവരം. അങ്ങനെയെങ്കിൽ സിറ്റിംഗ് സീറ്റായ കടുത്തുരുത്തി കൂടാതെ ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണവും നൽകാമെന്ന നിലപാട് കോണ്‍ഗ്രസ് ആവർത്തിച്ചു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സീറ്റും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മൂവാറ്റുപുഴ വിട്ടു നൽകിയാൽ കോട്ടയത്തെ സീറ്റുകളുടെ എണ്ണത്തിൽ പോലും വിട്ടുവീഴ്ച ചെയ്യാമെന്ന നിലപാടും കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്നുണ്ട്. ഇതോടെ ഇന്നത്തെ ഉഭയകകക്ഷി ചർച്ച നിർണായകമാകും. പ്രാഥമിക ചർച്ചകൾ അനുസരിച്ചു 10 സീറ്റാകും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു ലഭിക്കാൻ സാധ്യത.
ഏതൊക്കെ സീറ്റുകൾ എന്നതു സംബന്ധിച്ചു മുസ്ലിം ലീഗുമായുള്ള അവസാനവട്ട ചർച്ചയും ഇന്നു നടക്കും. ലീഗിന് അധികമായി നൽകുന്ന മൂന്നു സീറ്റുകളുടെ കാര്യത്തിലും കോണ്‍ഗ്രസുമായി വച്ചുമാറുന്ന പുനലൂർ, ചടയമംഗലം സീറ്റുകളുടെ കാര്യവും ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ ധാരണയാകും.
കയ്പമംഗലത്തിനു പകരം സീറ്റെന്ന ആർഎസ്പിയുടെ ആവശ്യത്തിനും ഇതുവരെ തീരുമാനമായിട്ടില്ല.