തിരുവനന്തപുരം: തെറ്റായ ആരോപണങ്ങൾ ഉയർത്തി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കിഫ്ബിക്കെതിരായ അന്വേഷണങ്ങളേക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ദുർവിനിയോഗം ചെയ്ത് ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്ഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികൾ കണ്ടിട്ടുണ്ടാകും. ആ പരിപ്പ് ഇവിടെ വേകില്ല. അത്തരം വിരട്ടു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരേ വിമർശനം അഴിച്ചുവിട്ട കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രതിപക്ഷത്തിനുമെതിരേ രൂക്ഷമായ ആക്രമണമാണ് മുഖ്യമന്ത്രി നടത്തിയത്. കിഫ്ബി ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. കിഫ്ബി സിഇഒയെയും ഡപ്യൂട്ടി സിഇഒയെയും ഇഡി ചോദ്യം ചെയ്യുമെന്ന് മാർച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചു. അപ്പോഴും അവർക്ക് സമൻസ് ലഭിച്ചിരുന്നില്ല. ഒരു പ്രത്യേക അന്തരീക്ഷം രൂപപ്പെടുത്താനാണിത്. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസി ആർക്കു വേണ്ടിയാണ് ഇങ്ങനെ പ്രവർത്തിക്കുന്നതെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമമാണു നടക്കുന്നത്. അങ്ങനെ വന്നാൽ ഇരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ടെന്ന് ഓർക്കണം. വികസനത്തിന് എന്തെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം പ്രതിപക്ഷ നേതാവ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ,സ്വന്തം മണ്ഡലത്തിൽ കിഫ്ബി പദ്ധതി വേണ്ടെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല.
ഭരണത്തുടർച്ച ഉണ്ടായാൽ കോണ്ഗ്രസ് തകരുമെന്നും കോണ്ഗ്രസ് തകർന്നാൽ കോണ്ഗ്രസുകാരെല്ലാം ബിജെപിയിൽ പോകുമെന്നും അതു തടയാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്നുമുള്ള വിചിത്രമായ പ്രചാരണം മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും നടത്തുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാനാകുമെന്നു തങ്ങൾക്ക് ഉറപ്പുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരേ വിമർശനം അഴിച്ചുവിട്ട കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രതിപക്ഷത്തിനുമെതിരേ രൂക്ഷമായ ആക്രമണമാണ് മുഖ്യമന്ത്രി നടത്തിയത്. കിഫ്ബി ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. കിഫ്ബി സിഇഒയെയും ഡപ്യൂട്ടി സിഇഒയെയും ഇഡി ചോദ്യം ചെയ്യുമെന്ന് മാർച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചു. അപ്പോഴും അവർക്ക് സമൻസ് ലഭിച്ചിരുന്നില്ല. ഒരു പ്രത്യേക അന്തരീക്ഷം രൂപപ്പെടുത്താനാണിത്. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസി ആർക്കു വേണ്ടിയാണ് ഇങ്ങനെ പ്രവർത്തിക്കുന്നതെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമമാണു നടക്കുന്നത്. അങ്ങനെ വന്നാൽ ഇരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ടെന്ന് ഓർക്കണം. വികസനത്തിന് എന്തെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം പ്രതിപക്ഷ നേതാവ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ,സ്വന്തം മണ്ഡലത്തിൽ കിഫ്ബി പദ്ധതി വേണ്ടെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല.
ഭരണത്തുടർച്ച ഉണ്ടായാൽ കോണ്ഗ്രസ് തകരുമെന്നും കോണ്ഗ്രസ് തകർന്നാൽ കോണ്ഗ്രസുകാരെല്ലാം ബിജെപിയിൽ പോകുമെന്നും അതു തടയാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്നുമുള്ള വിചിത്രമായ പ്രചാരണം മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും നടത്തുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാനാകുമെന്നു തങ്ങൾക്ക് ഉറപ്പുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.