തിരുവനന്തപുരം: കോവിൻ പോർട്ടലിലെ സാങ്കേതിക തകരാറു മൂലം സംസ്ഥാനത്തെ രണ്ടാം ഘട്ട കോവിഡ് വാക്സിൻ വിതരണം തടസപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിൻ പോർട്ടലിലെ സാങ്കേതികത്തകരാർ ഇന്നലെ വൈകുന്നേരവും പരിഹരിച്ചിട്ടില്ല.
ഇന്നലെ പലയിടത്തും പ്രായമായവരും മറ്റു ശാരീരികാവശതകൾ ഉള്ളവരും വാക്സിനേഷന് എത്തിയെങ്കിലും വാക്സിൻ എടുക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നു. സംസ്ഥാനത്തെ നൂറിൽ താഴെ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിൻ കേന്ദ്രങ്ങൾ തുറന്നിട്ടുള്ളൂ. സ്പോട് രജിസ്ട്രേഷനായി പ്രായമായവർ ആശുപത്രിയിൽ പോകരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിൻ ആപ്പിലോ പോർട്ടലിലോ കയറി സെൽഫ് രജിസ്ട്രേഷൻ ചെയ്ത് മാത്രമേ ആശുപത്രിയിൽ പോകാവൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമായതിനാൽ സ്ലോട്ടുകൾ വിഭജിക്കുന്നതിലെ തിരക്കും വാക്സിൻ വിതരണത്തെ ബാധിച്ചു.
ഇന്നലെ പലയിടത്തും പ്രായമായവരും മറ്റു ശാരീരികാവശതകൾ ഉള്ളവരും വാക്സിനേഷന് എത്തിയെങ്കിലും വാക്സിൻ എടുക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നു. സംസ്ഥാനത്തെ നൂറിൽ താഴെ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിൻ കേന്ദ്രങ്ങൾ തുറന്നിട്ടുള്ളൂ. സ്പോട് രജിസ്ട്രേഷനായി പ്രായമായവർ ആശുപത്രിയിൽ പോകരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിൻ ആപ്പിലോ പോർട്ടലിലോ കയറി സെൽഫ് രജിസ്ട്രേഷൻ ചെയ്ത് മാത്രമേ ആശുപത്രിയിൽ പോകാവൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമായതിനാൽ സ്ലോട്ടുകൾ വിഭജിക്കുന്നതിലെ തിരക്കും വാക്സിൻ വിതരണത്തെ ബാധിച്ചു.