തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനില്ലെന്ന് നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണി. ഇതോടെ വേണു രാജാമണി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമായി. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു ചോദിച്ചിരുന്നു.
എന്നാല്‍ താത്പര്യം ഇല്ല എന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സീറ്റില്‍ മത്സരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളി. വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി താത്പര്യം ഇല്ല എന്ന് അറിയിച്ചതോടെ അവിടേക്ക് പരിഗണിക്കുന്നവരില്‍ കെപിസിസി സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രസംഗം തര്‍ജമ ചെയ്ത് പ്രശസ്തയായ ആളുമായ ജ്യോതി വിജയകുമാറും ഉൾപ്പെടുന്നു. എന്‍. പീതാംബരക്കുറുപ്പ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. യുവനിരയില്‍ നിന്ന് ആര്.വി. രാജേഷിന്റെ പേരും പരിഗണനയിലുണ്ട്.
എന്നാല്‍ താത്പര്യം ഇല്ല എന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സീറ്റില്‍ മത്സരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളി. വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി താത്പര്യം ഇല്ല എന്ന് അറിയിച്ചതോടെ അവിടേക്ക് പരിഗണിക്കുന്നവരില്‍ കെപിസിസി സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രസംഗം തര്‍ജമ ചെയ്ത് പ്രശസ്തയായ ആളുമായ ജ്യോതി വിജയകുമാറും ഉൾപ്പെടുന്നു. എന്‍. പീതാംബരക്കുറുപ്പ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. യുവനിരയില്‍ നിന്ന് ആര്.വി. രാജേഷിന്റെ പേരും പരിഗണനയിലുണ്ട്.