കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് ലഭിച്ചില്ലെങ്കില്‍ കൊടുവള്ളി വേണമെന്ന ആവശ്യവുമായി ജെഡിഎസ്. ഇന്ന് നടക്കുന്ന അവസാനവട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ വടകര സീറ്റിന് വേണ്ടി വീണ്ടും ആവശ്യമുന്നയിക്കുമെന്നും ലഭിച്ചില്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ തന്നെ കൊടുവള്ളി സീറ്റ് ആവശ്യപ്പെടുമെന്നുമാണ് ജെഡിഎസ് പറയുന്നത്. നേരത്തെ ജെഡിഎസ് മത്സരിച്ച സീറ്റായിരുന്നു കൊടുവള്ളി. ആറു തവണ കൊടുവള്ളിയില്‍ മത്സരിച്ചപ്പോള്‍ രണ്ടു തവണ വിജയിച്ചിരുന്നു.
മൂന്നു തവണ മത്സരിച്ച മുന്‍ മേയര്‍ പി. മുഹ്സിന് അവസാന മത്സരത്തില്‍ 33 വോട്ടിനാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയോടു തോറ്റത്. ഈ സാഹചര്യത്തിലാണ് വടകരയ്ക്ക് പകരം കൊടുവള്ളി സീറ്റ് ആവശ്യപ്പെടുന്നത്. അഞ്ച് സീറ്റ് വേണമെന്നാണ് ജെഡിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ വന്ന സാഹചര്യത്തില്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യത കുറവാണ്.
അതേസമയം വടകര സീറ്റ് വിട്ടുനല്‍കരുതെന്നാണ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം. ഇന്നലെ ചേര്‍ന്ന യോഗത്തിലും ഭാരവാഹികള്‍ക്ക് ഇതേ അഭിപ്രായമായിരുന്നു. ജില്ലാ കമ്മിറ്റിയിലെ ഏഴംഗ സംഘം ഇന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെ നേരില്‍ക്കണ്ടു വിഷയം ധരിപ്പിക്കും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു മുമ്പ് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തും. നിലവില്‍ വടകര സീറ്റ് എല്‍ജെഡിക്കു വിട്ടുകൊടുക്കാനാണ് സിപിഎം തീരുമാനിച്ചത്. എന്നാല്‍ ഏറെ സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുക്കുന്നതിനു ജില്ലാ നേതൃത്വം തയാറായിട്ടില്ല. ജില്ലയില്‍ ജെഡിഎസിന് കോര്‍പറേഷനിലോ ജില്ലാപഞ്ചായത്തിലോ ഒരംഗം പോലുമില്ല. നിയമസഭയില്‍ മാത്രമാണ് പാര്‍ട്ടിയുടെ അംഗമുള്ളത്.
മൂന്നു തവണ മത്സരിച്ച മുന്‍ മേയര്‍ പി. മുഹ്സിന് അവസാന മത്സരത്തില്‍ 33 വോട്ടിനാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയോടു തോറ്റത്. ഈ സാഹചര്യത്തിലാണ് വടകരയ്ക്ക് പകരം കൊടുവള്ളി സീറ്റ് ആവശ്യപ്പെടുന്നത്. അഞ്ച് സീറ്റ് വേണമെന്നാണ് ജെഡിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ വന്ന സാഹചര്യത്തില്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യത കുറവാണ്.
അതേസമയം വടകര സീറ്റ് വിട്ടുനല്‍കരുതെന്നാണ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം. ഇന്നലെ ചേര്‍ന്ന യോഗത്തിലും ഭാരവാഹികള്‍ക്ക് ഇതേ അഭിപ്രായമായിരുന്നു. ജില്ലാ കമ്മിറ്റിയിലെ ഏഴംഗ സംഘം ഇന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെ നേരില്‍ക്കണ്ടു വിഷയം ധരിപ്പിക്കും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു മുമ്പ് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തും. നിലവില്‍ വടകര സീറ്റ് എല്‍ജെഡിക്കു വിട്ടുകൊടുക്കാനാണ് സിപിഎം തീരുമാനിച്ചത്. എന്നാല്‍ ഏറെ സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുക്കുന്നതിനു ജില്ലാ നേതൃത്വം തയാറായിട്ടില്ല. ജില്ലയില്‍ ജെഡിഎസിന് കോര്‍പറേഷനിലോ ജില്ലാപഞ്ചായത്തിലോ ഒരംഗം പോലുമില്ല. നിയമസഭയില്‍ മാത്രമാണ് പാര്‍ട്ടിയുടെ അംഗമുള്ളത്.