തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ ചട്ടന്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ഇഡിക്കു ചുട്ടമറുപടി കിട്ടുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ബിജെപിക്കാർ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇഡിയുടെ കൊച്ചി യൂണിറ്റ് അധികാരികൾ കരുതുന്നുവെങ്കിൽ അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാകുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ മന്ത്രി പറഞ്ഞു.
തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ മാത്രമല്ല, ആ തുടലു പിടിക്കുന്ന കരങ്ങളെയും ഭയമില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്ക്കു മറുപടിയായി തോമസ് ഐസക് പറഞ്ഞു.
കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കും. വിദേശത്തു നിന്നു മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് "വിദേശത്തു നിന്നും പണം കൈപ്പറ്റി' എന്നാണ്. ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ കമ്മീഷനും അഴിമതിയുമായി പാർട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതിൽ അത്ഭുതമില്ല.
ചട്ടങ്ങൾ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്നാണ് വി.മുരളീധരന്റെ പ്രസ്താവനയിൽ കണ്ടത്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. എൻടിപിസി മസാലാ ബോണ്ടു വഴി 2000 കോടി സമാഹരിച്ചു. മസാലാ ബോണ്ടു വഴി 5000 കോടി സമാഹരിക്കാൻ നാഷണൽ ഹൈവേ ഓഫ് ഇന്ത്യ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയ വിവരവും കേന്ദ്രമന്ത്രി അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല.
ഫെമ നിയമം നടപ്പാക്കുന്ന റിസർവ് ബാങ്കിന് കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപമില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ മനോവീര്യം തകർത്തുകളയാമെന്ന പൂതിയുമായി ഇഡി കേരളത്തിൽ കറങ്ങി നടക്കേണ്ടതില്ലെന്നും തോമസ് ഐസക് കുറിച്ചു.
തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ മാത്രമല്ല, ആ തുടലു പിടിക്കുന്ന കരങ്ങളെയും ഭയമില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്ക്കു മറുപടിയായി തോമസ് ഐസക് പറഞ്ഞു.
കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കും. വിദേശത്തു നിന്നു മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് "വിദേശത്തു നിന്നും പണം കൈപ്പറ്റി' എന്നാണ്. ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ കമ്മീഷനും അഴിമതിയുമായി പാർട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതിൽ അത്ഭുതമില്ല.
ചട്ടങ്ങൾ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്നാണ് വി.മുരളീധരന്റെ പ്രസ്താവനയിൽ കണ്ടത്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. എൻടിപിസി മസാലാ ബോണ്ടു വഴി 2000 കോടി സമാഹരിച്ചു. മസാലാ ബോണ്ടു വഴി 5000 കോടി സമാഹരിക്കാൻ നാഷണൽ ഹൈവേ ഓഫ് ഇന്ത്യ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയ വിവരവും കേന്ദ്രമന്ത്രി അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല.
ഫെമ നിയമം നടപ്പാക്കുന്ന റിസർവ് ബാങ്കിന് കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപമില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ മനോവീര്യം തകർത്തുകളയാമെന്ന പൂതിയുമായി ഇഡി കേരളത്തിൽ കറങ്ങി നടക്കേണ്ടതില്ലെന്നും തോമസ് ഐസക് കുറിച്ചു.