തിരുവനന്തപുരം: ശ്രീ എമ്മിനെ മതേതരവാദിയായ യോഗിവര്യനായാണു താൻ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം വിഭാഗീയതയുടെ വക്താവല്ല. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ കണ്ണൂരിൽ ആർഎസ്എസുമായി ചർച്ച നടത്തിയ സംഭവത്തേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേ ആണ് മുഖ്യമന്ത്രി ശ്രീ എമ്മിനേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്.
വലിയൊരു പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചു കൂടേ എന്നു ചോദിച്ചാൽ മുഖ്യമന്ത്രി എന്ന നിലയിൽ അതിനു താൻ മുൻകൈ എടുക്കേണ്ടതാണ്. ശ്രീ എം തന്നെ വന്നു കണ്ടിരുന്നു. ആർഎസ്എസുമായി നടന്നു വന്ന രാഷ്ട്രീയ സംഘർഷങ്ങൾ പരിഹരിക്കുന്നതിനാണു ചർച്ച നടത്തിയത്. ശ്രീ എം അതിൽ പങ്കെടുത്തിരുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുക എന്ന നിർദേശം സർവകക്ഷിയോഗത്തിൽ ഉയർന്നു വന്നതാണ്. മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുള്ള ചർച്ചയാണത്. നേരത്തെ ശ്രീ എം നടത്തിയ പദയാത്രയിൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് പങ്കെടുത്തിട്ടില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വലിയൊരു പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചു കൂടേ എന്നു ചോദിച്ചാൽ മുഖ്യമന്ത്രി എന്ന നിലയിൽ അതിനു താൻ മുൻകൈ എടുക്കേണ്ടതാണ്. ശ്രീ എം തന്നെ വന്നു കണ്ടിരുന്നു. ആർഎസ്എസുമായി നടന്നു വന്ന രാഷ്ട്രീയ സംഘർഷങ്ങൾ പരിഹരിക്കുന്നതിനാണു ചർച്ച നടത്തിയത്. ശ്രീ എം അതിൽ പങ്കെടുത്തിരുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുക എന്ന നിർദേശം സർവകക്ഷിയോഗത്തിൽ ഉയർന്നു വന്നതാണ്. മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുള്ള ചർച്ചയാണത്. നേരത്തെ ശ്രീ എം നടത്തിയ പദയാത്രയിൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് പങ്കെടുത്തിട്ടില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.