കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് തയാറാക്കിയ പട്ടിക കെപിസിസി വെട്ടി. 16 പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിക്കും കെപിസിസിക്കും നൽകിയത്. യൂത്ത് കോൺഗ്രസ് സമർപ്പിച്ച പട്ടിക കെപിസിസി നേതൃത്വത്തിന് എഐസിസി കൈമാറിയിരുന്നു.
എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്. ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എറണാകുളം, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളെ ഒഴിവാക്കിയാണ് യൂത്ത്കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയാറാക്കിയത്.
എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്. ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എറണാകുളം, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളെ ഒഴിവാക്കിയാണ് യൂത്ത്കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയാറാക്കിയത്.