തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്കു കത്തയച്ചു.
സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേന്ദ്ര ധനകാര്യമന്ത്രി കിഫ്ബിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ട് പ്രസംഗിച്ചതിനു തൊട്ടുപിന്നാലെയാണ് തിടുക്കത്തിൽ ചോദ്യം ചെയ്യലിനുള്ള നടപടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുകയും ചെയ്യുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തുന്ന യാത്രയുടെ വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ധനമന്ത്രി കിഫ്ബിയെ വിമർശിച്ചു പ്രസംഗിച്ചത്.
കിഫ്ബി ചീഫ് എക്സിക്യൂട്ടീവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു എന്നു ടെലിവിഷനിൽ വാർത്ത വരുന്പോഴും അദ്ദേഹത്തിന് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേന്ദ്ര ധനകാര്യമന്ത്രി കിഫ്ബിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ട് പ്രസംഗിച്ചതിനു തൊട്ടുപിന്നാലെയാണ് തിടുക്കത്തിൽ ചോദ്യം ചെയ്യലിനുള്ള നടപടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുകയും ചെയ്യുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തുന്ന യാത്രയുടെ വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ധനമന്ത്രി കിഫ്ബിയെ വിമർശിച്ചു പ്രസംഗിച്ചത്.
കിഫ്ബി ചീഫ് എക്സിക്യൂട്ടീവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു എന്നു ടെലിവിഷനിൽ വാർത്ത വരുന്പോഴും അദ്ദേഹത്തിന് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.