തൊടുപുഴ: റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് ആശുപത്രികളില്‍ 48 മണിക്കൂര്‍ നേരത്തെ അടിയന്തര ചികില്‍സ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയാണ് കാലാവധി തീരാറായപ്പോഴും ആലോചനയിലാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചത്. 2017 -ഓഗസ്റ്റില്‍ കൊല്ലം ഇത്തിക്കരയില്‍ വാഹനാപകടത്തില്‍പ്പെട്ട് തമിഴ്നാട് സ്വദേശി മുരുകന് വിവിധ ആശുപത്രികളില്‍ ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം വലിയ വിവാദമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചാല്‍ 48 മണിക്കൂര്‍ നേരത്തേക്കുള്ള ചികില്‍സയ്ക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണം ഈടാക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ചികില്‍സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നു നല്‍കുമെന്നായിരുന്നു അറിയിപ്പ്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികില്‍സ ഉറപ്പാക്കാനായി ട്രോമാ കെയര്‍ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്.ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതിനായി കേരള സ്റ്റേറ്റ് റോഡ് സുരക്ഷ ഫണ്ട് , കെഎസ്ടിപിയുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിക്കും. സര്‍ക്കാരിനു ചെലവാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും തിരികെ ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി തയാറാക്കിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ കൂടാതെ പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമ കെയര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.
അപകടത്തില്‍പെടുന്നവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായി സ്വകാര്യ പങ്കാളിത്തത്തോടെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രികളെ തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ് വെയര്‍ തയാറാക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കോള്‍ സെന്ററും തയാറാക്കും. ഇതൊക്കെയായിരുന്നു പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടത്.
എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാറായിട്ടും ട്രോമാകെയര്‍ പദ്ധതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകനായ ടോം തോമസ് പൂച്ചാലില്‍ ആണ് ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും വിവരാവകാശ പ്രകാരം മറുപടി തേടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച 48 മണിക്കൂര്‍ ട്രോമാ കെയര്‍ പദ്ധതി ഇപ്പോഴും പരിശോധനയിലാണ് എന്ന മറുപടിയാണ് ആരോഗ്യ വകുപ്പ് നല്‍കിയത്.
അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി നേടാനാണ് ലക്ഷ്യമിട്ടതെങ്കിലും പ്രഖ്യാപനത്തില്‍ മാത്രമായി പദ്ധതി ഒതുങ്ങുകയായിരുന്നു.
ടി.പി.സന്തോഷ്കുമാര്‍
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചാല്‍ 48 മണിക്കൂര്‍ നേരത്തേക്കുള്ള ചികില്‍സയ്ക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണം ഈടാക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ചികില്‍സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നു നല്‍കുമെന്നായിരുന്നു അറിയിപ്പ്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികില്‍സ ഉറപ്പാക്കാനായി ട്രോമാ കെയര്‍ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്.ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതിനായി കേരള സ്റ്റേറ്റ് റോഡ് സുരക്ഷ ഫണ്ട് , കെഎസ്ടിപിയുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിക്കും. സര്‍ക്കാരിനു ചെലവാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും തിരികെ ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി തയാറാക്കിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ കൂടാതെ പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമ കെയര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.
അപകടത്തില്‍പെടുന്നവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായി സ്വകാര്യ പങ്കാളിത്തത്തോടെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രികളെ തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ് വെയര്‍ തയാറാക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കോള്‍ സെന്ററും തയാറാക്കും. ഇതൊക്കെയായിരുന്നു പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടത്.
എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാറായിട്ടും ട്രോമാകെയര്‍ പദ്ധതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകനായ ടോം തോമസ് പൂച്ചാലില്‍ ആണ് ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും വിവരാവകാശ പ്രകാരം മറുപടി തേടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച 48 മണിക്കൂര്‍ ട്രോമാ കെയര്‍ പദ്ധതി ഇപ്പോഴും പരിശോധനയിലാണ് എന്ന മറുപടിയാണ് ആരോഗ്യ വകുപ്പ് നല്‍കിയത്.
അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി നേടാനാണ് ലക്ഷ്യമിട്ടതെങ്കിലും പ്രഖ്യാപനത്തില്‍ മാത്രമായി പദ്ധതി ഒതുങ്ങുകയായിരുന്നു.
ടി.പി.സന്തോഷ്കുമാര്‍