കൊച്ചി: സംസ്ഥാനത്തെ ലോട്ടറി നിയമവും ചട്ടവും ലംഘിച്ച് സിക്കിം ലോട്ടറി വിറ്റെന്ന കേസില്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാന്‍ ലോട്ടറി വില്പനയില് പങ്കാളിയായിരുന്ന എം.ജെ. അസോസിയേറ്റ്സിന്റെ പാര്‍ട്ണറും ചെന്നൈ സ്വദേശിയുമായ ജയമുരുകന്‍ നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് സിക്കിം സര്‍ക്കാർ പരാതിയില്ലെന്നും പണം ലഭിച്ചില്ലെന്ന് സിക്കിം സര്‍ക്കാരിനു പരാതി ഉന്നയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ ഹര്ജിക്കാരന് വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദിച്ചു. എന്നാല്‍ നിയമം പാലിച്ചാണ് ലോട്ടറി നടത്തിയതെന്ന് വിശ്വസിച്ചു പണം ചെലവാക്കി ഇവ വാങ്ങിയ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്ന ആരോപണം കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി ഓര്‍മപ്പെടുത്തി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
സാന്റിയാഗോ മാര്‍ട്ടിന്റെ മാര്ട്ടിന് ലോട്ടറി ഏജന്സീസിനെയാണ് സിക്കിം സര്‍ക്കാര്‍ ലോട്ടറി കച്ചവടത്തിനു നിയോഗിച്ചത്. സിക്കിം, ഭൂട്ടാന് ലോട്ടറികളുടെ വില്പനയ്ക്കായി ഹര്‍ജിക്കാരനും സാന്റിയാഗോ മാര്‍ട്ടിനും ചേര്‍ന്ന് എം.ജെ. അസോസിയേറ്റ്സ് എന്ന കമ്പനിക്ക് രൂപം നല്കി. ഹര്ജിക്കാരന് 49 ശതമാനവും മാര്ട്ടിന് 51 ശതമാനവുമാണ് ഓഹരി ഉണ്ടായിരുന്നത്. മാര്ട്ടിന് ലോട്ടറി അസോസിയേറ്റ്സ് പിന്നീട് ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷന്‍സ് ഇന്ത്യ എന്നു പേരു മാറ്റി. ലോട്ടറി നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഭാഗ്യക്കുറി വില്പന നടത്തുന്നെന്ന് ആരോപിച്ച് കേരളത്തിലെ ലോട്ടറി നിരീക്ഷണ സെല്‍ നല്കിയ പരാതിയില്‍ 2010ലാണ് പോലീസ് കേസെടുത്തത്. പിന്നീട് സിബിഐയ്ക്ക് അന്വേഷണം കൈമാറി. വിവിധ പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 23 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ ഏഴു കേസുകളില്‍ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം നല്കി.
2009 - 10 വര്‍ഷത്തില്‍ 4970.42 കോടി രൂപയുടെ ലോട്ടറി വില്പന നടത്തിയിട്ടും 14.93 കോടി രൂപ മാത്രമാണ് സിക്കിം സര്‍ക്കാരിനു നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസുകളിലെ അഞ്ചാം പ്രതിയായ ജയമുരുകന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് സിക്കിം സര്‍ക്കാർ പരാതിയില്ലെന്നും പണം ലഭിച്ചില്ലെന്ന് സിക്കിം സര്‍ക്കാരിനു പരാതി ഉന്നയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ ഹര്ജിക്കാരന് വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദിച്ചു. എന്നാല്‍ നിയമം പാലിച്ചാണ് ലോട്ടറി നടത്തിയതെന്ന് വിശ്വസിച്ചു പണം ചെലവാക്കി ഇവ വാങ്ങിയ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്ന ആരോപണം കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി ഓര്‍മപ്പെടുത്തി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
സാന്റിയാഗോ മാര്‍ട്ടിന്റെ മാര്ട്ടിന് ലോട്ടറി ഏജന്സീസിനെയാണ് സിക്കിം സര്‍ക്കാര്‍ ലോട്ടറി കച്ചവടത്തിനു നിയോഗിച്ചത്. സിക്കിം, ഭൂട്ടാന് ലോട്ടറികളുടെ വില്പനയ്ക്കായി ഹര്‍ജിക്കാരനും സാന്റിയാഗോ മാര്‍ട്ടിനും ചേര്‍ന്ന് എം.ജെ. അസോസിയേറ്റ്സ് എന്ന കമ്പനിക്ക് രൂപം നല്കി. ഹര്ജിക്കാരന് 49 ശതമാനവും മാര്ട്ടിന് 51 ശതമാനവുമാണ് ഓഹരി ഉണ്ടായിരുന്നത്. മാര്ട്ടിന് ലോട്ടറി അസോസിയേറ്റ്സ് പിന്നീട് ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷന്‍സ് ഇന്ത്യ എന്നു പേരു മാറ്റി. ലോട്ടറി നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഭാഗ്യക്കുറി വില്പന നടത്തുന്നെന്ന് ആരോപിച്ച് കേരളത്തിലെ ലോട്ടറി നിരീക്ഷണ സെല്‍ നല്കിയ പരാതിയില്‍ 2010ലാണ് പോലീസ് കേസെടുത്തത്. പിന്നീട് സിബിഐയ്ക്ക് അന്വേഷണം കൈമാറി. വിവിധ പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 23 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ ഏഴു കേസുകളില്‍ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം നല്കി.
2009 - 10 വര്‍ഷത്തില്‍ 4970.42 കോടി രൂപയുടെ ലോട്ടറി വില്പന നടത്തിയിട്ടും 14.93 കോടി രൂപ മാത്രമാണ് സിക്കിം സര്‍ക്കാരിനു നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസുകളിലെ അഞ്ചാം പ്രതിയായ ജയമുരുകന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.