+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിജി സാർ യാത്രയായി... ഇനിയും മുളക്കാത്ത വിത്തുകൾ ബാക്കിയായി

ഇടുക്കി: നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്ൻസ് യു പി സ്കൂൾ ഹെഡ്മാസ്റ്ററും ദീപിക ബാലസഖ്യം നെടുങ്കണ്ടം മേഖല ഓർഗനൈസറും മികച്ച സംഘാടകനുമായ ലിജി വർഗീസിന്‍റെ ആകസ്മി
ലിജി സാർ യാത്രയായി...  ഇനിയും മുളക്കാത്ത വിത്തുകൾ ബാക്കിയായി
ഇടുക്കി: നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്ൻസ് യു പി സ്കൂൾ ഹെഡ്മാസ്റ്ററും ദീപിക ബാലസഖ്യം നെടുങ്കണ്ടം മേഖല ഓർഗനൈസറും മികച്ച സംഘാടകനുമായ ലിജി വർഗീസിന്‍റെ ആകസ്മിക വിയോഗം ഉൾക്കൊള്ളാനാകാതെ വിങ്ങുകയാണ്, അദ്ദേഹത്തിന്‍റെ വിദ്യാർഥികളും സ്നേഹിതരും. വീടുപണിയുടെ ഭാഗമായി സ്വന്തം പുരയിടത്തിലെ മരം മുറിച്ചപ്പോൾ ശിരസിൽ പതിച്ചാണ് അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ അന്ത്യം!

ഇടുക്കി ജില്ലയിലെ ഡി.സി.എൽ പ്രവർത്തനങ്ങൾക്ക്, കോ-ഓർഡിനേറ്റർ ജോർജുകുട്ടി സാറിന്‍റെ വലംകൈയായി രണ്ടു പതിറ്റാണ്ടിലേറെ അദ്ദേഹം നൽകിയ നിസ്വാർത്ഥ നേതൃത്വം, ആയിരക്കണക്കിന് വിദ്യാർഥികളേയാണ് ആത്മവിശ്വാസത്തിന്‍റെ ആകാശങ്ങളിലേക്ക് ഉയർത്തിവിട്ടത്.

ഡിസിഎൽ ജീവിത ദർശന ക്യാമ്പുകളിൽ രാപകൽ വിദ്യാർഥികൾക്ക് കാവലിരുന്ന് അദ്ദേഹമൊരുക്കിയ അന്തരീക്ഷം എത്ര വിദ്യാർഥികൾക്കാണ് നാം ഒരു കുടുംബം എന്ന ഡിസിഎൽ സന്ദേശം ഏറ്റുവാങ്ങാൻ പ്രചോദനമായത്.

വളരെ വിജയകരമായി ഡിസിഎൽ സ്കോളർഷിപ് പരീക്ഷ നടത്തുന്നതിന്നും വിവിധ സ്കൂളുകളിലെ ഡിസിഎൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അസാധാരണമായ കർമശേഷിയും ആത്മാർഥതയുമാണ് ലിജി സാർ പ്രകടിപ്പിച്ചത്. ദീപിക ബാല സഖ്യത്തിന്‍റെ നല്ല സംഘാടകരായ എല്ലാ അധ്യാപകരേയും പോലെ ലിജിസാർ ജാതി- മത വ്യത്യാസമില്ലാതെ ഇനിയും താൻ കണ്ടുമുട്ടിയവരുടെ മനസുകളിൽ ജീവിക്കും.

അങ്ങു പോയാലും അങ്ങയുടെ അപാരമായ ഊർജം പ്രസരിക്കുന്ന ആ ചുറുചുറുക്കും ചടുലമായ കർമശേഷിയും അങ്ങയുടെ ബാല തലമുറകൾ ഏറ്റുവാങ്ങും. രാജകുമാരി ഹോളി കൂൻസ് യു പി സ്കൂളിന്‍റെ അങ്കണത്തിൽ അങ്ങു വിതച്ച ജൈവ പച്ചക്കറിവിത്തുകൾ മണ്ണിൽ മാത്രമല്ല ഒരു തലമുറയുടെ കാർഷിക ബോധത്തിലുമാണ് വീണു മുളച്ചത്.... അങ്ങയുടെ നിസാർഥ സേവനത്തിന്‍റെയും ആത്മാർഥമായ അധ്യാപനത്തിന്‍റെയും ഓർമകൾ മുളച്ചുതീരാത്ത നന്മയുടെ വിത്തുകളായി കാലങ്ങൾ കാത്തു വയ്ക്കും, തീർച്ച!

ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്, ഡിസിഎൽ കുടുംബത്തിലെ ഏവരുടെയും പ്രാർഥനാഞ്ജലികൾ നേരുന്നു.

ഫാ. റോയി കണ്ണൻചിറ
സിഎംഐ, (ഡിസിഎൽ കൊച്ചേട്ടൻ)