തൊടുപുഴ: മന്ത്രി എം.എം.മണി ഇത്തവണയും ഉടുന്പൻചോലയിൽനിന്നു ജനവിധി തേടും.ഇന്നലെ ചെറുതോണിയിൽ നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കഴിഞ്ഞ തവണ കന്നിയങ്കത്തിനിറങ്ങിയ ഇദ്ദേഹം 1,109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.
ജില്ലയിൽ ഉടുന്പൻചോലയ്ക്കു പുറമെ ദേവികുളമാണ് പാർട്ടി മത്സരിക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ സിറ്റിംഗ് എംഎൽഎ എസ്. രാജേന്ദ്രൻ മൂന്നുതവണ മത്സരിച്ചതിനാൽ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ. രാജ, ജില്ലാ കമ്മിറ്റിയംഗം ആർ. ഈശ്വരൻ എന്നിവരുടെ പേരുകളും ജില്ലാ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.
ജില്ലയിൽ ഉടുന്പൻചോലയ്ക്കു പുറമെ ദേവികുളമാണ് പാർട്ടി മത്സരിക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ സിറ്റിംഗ് എംഎൽഎ എസ്. രാജേന്ദ്രൻ മൂന്നുതവണ മത്സരിച്ചതിനാൽ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ. രാജ, ജില്ലാ കമ്മിറ്റിയംഗം ആർ. ഈശ്വരൻ എന്നിവരുടെ പേരുകളും ജില്ലാ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.