കൊല്ലം: ജില്ലയിൽ യുഡിഎഫിൽ ആർഎസ്പിയുടെ സ്ഥാനാർഥികളായി. ഇരവിപുരത്ത് ഇക്കുറി മുൻ മന്ത്രി ബാബുദിവാകരൻ പാർട്ടി പ്രതിനിധിയായി മത്സരിക്കും. ഇനി മത്സരിക്കാനില്ല എന്ന സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ നിലപാടാണ് ബാബുദിവാകരന് വഴിയൊരുക്കിയത്.
ഇന്നലെ കൂടിയ പാർട്ടി മണ്ഡലം കമ്മിറ്റി യോഗത്തിൽ എ.എ.അസീസ് തന്നെയാണ് ബാബു ദിവാകരന്റെ പേര് നിർദേശിച്ചത്. തുടർന്ന് യോഗം ഏകകണ്ഠമായി അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമേ ഉണ്ടാകൂ. കഴിഞ്ഞ തവണ ആർഎസ്പി ജില്ലയിൽ മൂന്നിടത്താണ് മത്സരിച്ചത്. ഇരവിപുരം, ചവറ, കുന്നത്തൂർ എന്നിവയായിരുന്നു ഇവ. ഇരവിപുരത്ത് എ.എ.അസീസാണ് മത്സരിച്ചതെങ്കിലും സിപിഎമ്മിലെ എം.നൗഷാദിനോട് പരാജയപ്പെട്ടു. ഇത്തവണയും ഇരവിപുരത്ത് എം.നൗഷാദ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി.
കുന്നത്തൂരിൽ ആർഎസ്പി സ്ഥാനാർഥിയായി ഉല്ലാസ് കോവൂർ മത്സരിക്കുമെന്ന് ഐശ്വര്യകേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണയും ഇവിടെ മത്സരിച്ചത് ഉല്ലാസ് തന്നെയായിരുന്നു. സിറ്റിംഗ് എംഎൽഎ ആർഎസ്പി ലെനിനിസ്റ്റ് വിഭാഗത്തിലെ കോവൂർ കുഞ്ഞുമോൻ തന്നെയായിരിക്കും എതിരാളി.
ചവറയിൽ മുൻ മന്ത്രി ഷിബു ബേബിജോൺ തന്നെ ആർഎസ്പി സ്ഥാനാർഥി. അദ്ദേഹം മണ്ഡലത്തിൽ ഇതിനകം സജീവമായി കഴിഞ്ഞു.
സിറ്റിംഗ് എംഎൽഎ എൻ.വിജയൻപിള്ളയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നെങ്കിൽ ഷിബു തന്നെ ഇവിടെ സ്ഥാനാർഥിയാകുമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. വിജയൻപിള്ളയുടെ മകൻ ഡോ.വി.സുജിത്ത് ആയിരിക്കും ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ടിക്കറ്റിലായിരിക്കും അദ്ദേഹം മത്സരിക്കുക. സുജിത്തിന്റെ പേര് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.
എസ്.ആർ. സുധീർകുമാർ
ഇന്നലെ കൂടിയ പാർട്ടി മണ്ഡലം കമ്മിറ്റി യോഗത്തിൽ എ.എ.അസീസ് തന്നെയാണ് ബാബു ദിവാകരന്റെ പേര് നിർദേശിച്ചത്. തുടർന്ന് യോഗം ഏകകണ്ഠമായി അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമേ ഉണ്ടാകൂ. കഴിഞ്ഞ തവണ ആർഎസ്പി ജില്ലയിൽ മൂന്നിടത്താണ് മത്സരിച്ചത്. ഇരവിപുരം, ചവറ, കുന്നത്തൂർ എന്നിവയായിരുന്നു ഇവ. ഇരവിപുരത്ത് എ.എ.അസീസാണ് മത്സരിച്ചതെങ്കിലും സിപിഎമ്മിലെ എം.നൗഷാദിനോട് പരാജയപ്പെട്ടു. ഇത്തവണയും ഇരവിപുരത്ത് എം.നൗഷാദ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി.
കുന്നത്തൂരിൽ ആർഎസ്പി സ്ഥാനാർഥിയായി ഉല്ലാസ് കോവൂർ മത്സരിക്കുമെന്ന് ഐശ്വര്യകേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണയും ഇവിടെ മത്സരിച്ചത് ഉല്ലാസ് തന്നെയായിരുന്നു. സിറ്റിംഗ് എംഎൽഎ ആർഎസ്പി ലെനിനിസ്റ്റ് വിഭാഗത്തിലെ കോവൂർ കുഞ്ഞുമോൻ തന്നെയായിരിക്കും എതിരാളി.
ചവറയിൽ മുൻ മന്ത്രി ഷിബു ബേബിജോൺ തന്നെ ആർഎസ്പി സ്ഥാനാർഥി. അദ്ദേഹം മണ്ഡലത്തിൽ ഇതിനകം സജീവമായി കഴിഞ്ഞു.
സിറ്റിംഗ് എംഎൽഎ എൻ.വിജയൻപിള്ളയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നെങ്കിൽ ഷിബു തന്നെ ഇവിടെ സ്ഥാനാർഥിയാകുമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. വിജയൻപിള്ളയുടെ മകൻ ഡോ.വി.സുജിത്ത് ആയിരിക്കും ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ടിക്കറ്റിലായിരിക്കും അദ്ദേഹം മത്സരിക്കുക. സുജിത്തിന്റെ പേര് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.
എസ്.ആർ. സുധീർകുമാർ