തിരുവനന്തപുരം: വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമെടുക്കും. രാവിലെ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടിക പരിശോധിക്കും. രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവരെ വീണ്ടും പരിഗണിക്കണമെന്നു ജില്ലാ ഘടകങ്ങൾ ആവശ്യപ്പെട്ടാൽ മാത്രം സെക്രട്ടേറിയറ്റ് അക്കാര്യം പരിശോധിക്കും. ഇതിനുശേഷം ചേരുന്ന സംസ്ഥാന സമിതി യോഗമാകും സ്ഥാനാർഥികളെ തീരുമാനിക്കുക. സംസ്ഥാന സമിതിയുടെ തീരുമാനം അതതു മണ്ഡലം കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്യും.
ജയസാധ്യതയുള്ളവരെ മാത്രം സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന കർശന നിർദേശമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടി ജില്ലാ കമ്മിറ്റികൾക്കു നൽകിയിരിക്കുന്നത്. കഴിവതും ഒരു സ്ഥാനാർഥിയുടെ പേരു മാത്രം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടാൽ മാത്രം അവരെ പരിഗണിക്കും. തുടർഭരണം ലഭിച്ചാൽ മന്ത്രിസഭയിൽ പരിചയസന്പന്നർ ഉണ്ടാകണമെന്ന ധാരണ സിപിഎം നേരത്തേ തന്നെ എടുത്തിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിൽ മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്കിനേയും ജി.സുധാകരനേയും മത്സരിപ്പിക്കണമെന്നാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ അംഗങ്ങളുടെയും നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരഭിപ്രായം ഉണ്ടെന്നാണു വിവരം. പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ മത്സരിക്കണമെന്നു പിണറായി ആഗ്രഹിക്കുന്നതും മത്സരരംഗത്തുനിന്നും തോമസ് ഐസക്കിനെ മാറ്റാനാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വത്തിന്റെ കൂടി അനുമതി വേണം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തു തന്നെ ഉചിതമായ തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വത്തിനു സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർക്കാണു ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുക.
നിലവിൽ ജനപ്രതിനിധികളായിട്ടുള്ള ചെറുപ്പക്കാർ പരമാവധി മത്സരരംഗത്തുണ്ടാകും. ഇക്കാര്യം കൂടി പരിഗണിച്ചു സ്ഥാനാർഥി പട്ടിക നൽകാനാണു ജില്ലാ കമ്മിറ്റികളോടു സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നേതൃത്വത്തിനു കൂടി സ്വീകാര്യമായ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയാണു പാർട്ടി ജില്ലാ കമ്മിറ്റികൾ പട്ടിക നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയും കോടിയേരിയും വിജയരാഘവനും ദിവസവും എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നും നാളെയും ചേരുന്ന അവയിലബിൾ സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റികൾ നൽകുന്ന സ്ഥാനാർഥി പട്ടിക പരിശോധിക്കും. അന്തിമ പരിശോധനയും തീരുമാനവുമാകും വെള്ളിയാഴ്ച സിപിഎം സംസ്ഥാന സമിതിയിൽ ഉണ്ടാകുക.
എം.പ്രേംകുമാർ
ജയസാധ്യതയുള്ളവരെ മാത്രം സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന കർശന നിർദേശമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടി ജില്ലാ കമ്മിറ്റികൾക്കു നൽകിയിരിക്കുന്നത്. കഴിവതും ഒരു സ്ഥാനാർഥിയുടെ പേരു മാത്രം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടാൽ മാത്രം അവരെ പരിഗണിക്കും. തുടർഭരണം ലഭിച്ചാൽ മന്ത്രിസഭയിൽ പരിചയസന്പന്നർ ഉണ്ടാകണമെന്ന ധാരണ സിപിഎം നേരത്തേ തന്നെ എടുത്തിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിൽ മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്കിനേയും ജി.സുധാകരനേയും മത്സരിപ്പിക്കണമെന്നാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ അംഗങ്ങളുടെയും നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരഭിപ്രായം ഉണ്ടെന്നാണു വിവരം. പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ മത്സരിക്കണമെന്നു പിണറായി ആഗ്രഹിക്കുന്നതും മത്സരരംഗത്തുനിന്നും തോമസ് ഐസക്കിനെ മാറ്റാനാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വത്തിന്റെ കൂടി അനുമതി വേണം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തു തന്നെ ഉചിതമായ തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വത്തിനു സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർക്കാണു ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുക.
നിലവിൽ ജനപ്രതിനിധികളായിട്ടുള്ള ചെറുപ്പക്കാർ പരമാവധി മത്സരരംഗത്തുണ്ടാകും. ഇക്കാര്യം കൂടി പരിഗണിച്ചു സ്ഥാനാർഥി പട്ടിക നൽകാനാണു ജില്ലാ കമ്മിറ്റികളോടു സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നേതൃത്വത്തിനു കൂടി സ്വീകാര്യമായ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയാണു പാർട്ടി ജില്ലാ കമ്മിറ്റികൾ പട്ടിക നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയും കോടിയേരിയും വിജയരാഘവനും ദിവസവും എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നും നാളെയും ചേരുന്ന അവയിലബിൾ സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റികൾ നൽകുന്ന സ്ഥാനാർഥി പട്ടിക പരിശോധിക്കും. അന്തിമ പരിശോധനയും തീരുമാനവുമാകും വെള്ളിയാഴ്ച സിപിഎം സംസ്ഥാന സമിതിയിൽ ഉണ്ടാകുക.
എം.പ്രേംകുമാർ