തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി ഫയൽ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്.
ഇഎംസിസി ഫയൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രണ്ടു തവണ കണ്ടിട്ടുണ്ട്. 2019 ഒക്ടോബർ 19 നു മന്ത്രി ഫയൽ കണ്ടശേഷം തുടർന്ന് അതേ വർഷം നവംബറിലും മന്ത്രി ഈ ഫയൽ കണ്ടിട്ടുണ്ട്. മന്ത്രി കണ്ട ഈ ഫയൽ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാവണം. ആഴക്കടൽ മത്സ്യക്കൊള്ള സംബന്ധിച്ചുള്ള വിവരങ്ങൾ ഐശ്വര്യയാത്രയ്ക്കിടയിലാണ് അറിയുന്നത്.
ആലപ്പുഴയിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ജാക്സണ് പൊള്ളയിലാണ് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. കടൽ വില്ക്കാൻ ശ്രമിച്ചതിലുള്ള കടലിന്റെ മക്കളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ആഴക്കടൽ മത്സ്യബന്ധന നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് നല്ല അരിശമുണ്ട്. ബ്രൂവറി, ഡിസ്റ്റിലറി തുടങ്ങി നിരവധി തട്ടിപ്പുകൾ പ്രതിപക്ഷമാണ് പുറത്തുകൊണ്ടുവന്നത്. ഇത്തരത്തിൽ ഒരു പ്രതിപക്ഷം ഉള്ളതിനാൽ മുഖ്യമന്ത്രിയുടെ ഗൂഢപദ്ധതികൾ ഓരോന്നും പൊളിയുകയാണ്. ഇഎംസിസി വിവാദത്തിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇഎംസിസി ഫയൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രണ്ടു തവണ കണ്ടിട്ടുണ്ട്. 2019 ഒക്ടോബർ 19 നു മന്ത്രി ഫയൽ കണ്ടശേഷം തുടർന്ന് അതേ വർഷം നവംബറിലും മന്ത്രി ഈ ഫയൽ കണ്ടിട്ടുണ്ട്. മന്ത്രി കണ്ട ഈ ഫയൽ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാവണം. ആഴക്കടൽ മത്സ്യക്കൊള്ള സംബന്ധിച്ചുള്ള വിവരങ്ങൾ ഐശ്വര്യയാത്രയ്ക്കിടയിലാണ് അറിയുന്നത്.
ആലപ്പുഴയിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ജാക്സണ് പൊള്ളയിലാണ് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. കടൽ വില്ക്കാൻ ശ്രമിച്ചതിലുള്ള കടലിന്റെ മക്കളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
ആഴക്കടൽ മത്സ്യബന്ധന നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് നല്ല അരിശമുണ്ട്. ബ്രൂവറി, ഡിസ്റ്റിലറി തുടങ്ങി നിരവധി തട്ടിപ്പുകൾ പ്രതിപക്ഷമാണ് പുറത്തുകൊണ്ടുവന്നത്. ഇത്തരത്തിൽ ഒരു പ്രതിപക്ഷം ഉള്ളതിനാൽ മുഖ്യമന്ത്രിയുടെ ഗൂഢപദ്ധതികൾ ഓരോന്നും പൊളിയുകയാണ്. ഇഎംസിസി വിവാദത്തിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.