തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. രണ്ടാംഘട്ട സമരം ഏറ്റെടുത്ത യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ഇടപെട്ട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ എന്നിവർ ഇന്നലെ ഉച്ചയോടെ സമരപ്പന്തലിലെത്തി നിരാഹാര സമരത്തിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് നാരങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡേഴ്സിന്റെ ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിവൈഎഫ്ഐ സർക്കാരിനൊപ്പം നിന്ന് സമരം പൊളിക്കാൻ ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരരംഗത്ത് തുടർന്നത്. സെക്രട്ടേറിയറ്റിലിരിക്കുന്നവർക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നതിനാലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇടതു സർക്കാർ നടത്തിയ അനർഹമായ പിൻവാതിൽ നിയമനങ്ങൾ പുനപരിശോധിക്കുമെന്നും അനർഹരെ പുറത്താക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികാരമുള്ളപ്പോൾ ഉദ്യോഗാർഥികളെ ചർച്ചയ്ക്കു വിളിക്കാത്ത എൽഡിഎഫ് സർക്കാർ പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് ശ്രമിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ എന്നിവർ ഇന്നലെ ഉച്ചയോടെ സമരപ്പന്തലിലെത്തി നിരാഹാര സമരത്തിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് നാരങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡേഴ്സിന്റെ ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിവൈഎഫ്ഐ സർക്കാരിനൊപ്പം നിന്ന് സമരം പൊളിക്കാൻ ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരരംഗത്ത് തുടർന്നത്. സെക്രട്ടേറിയറ്റിലിരിക്കുന്നവർക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നതിനാലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇടതു സർക്കാർ നടത്തിയ അനർഹമായ പിൻവാതിൽ നിയമനങ്ങൾ പുനപരിശോധിക്കുമെന്നും അനർഹരെ പുറത്താക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികാരമുള്ളപ്പോൾ ഉദ്യോഗാർഥികളെ ചർച്ചയ്ക്കു വിളിക്കാത്ത എൽഡിഎഫ് സർക്കാർ പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് ശ്രമിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.