വൈക്കം: റിയാദിൽനിന്നും ജിദ്ദയിലേക്കു പോയ വാഹനം തായിഫിൽ അപകടത്തിൽപ്പെട്ടു മരിച്ച മലയാളികളായ നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ രണ്ടു നഴ്സുമാരും ഡ്രൈവറുമാണു മരിച്ചത്. വൈക്കം വെച്ചൂർ പരമിറ്റത്ത് സനലൽ കുമാറി(സിവിൽ പോലീസ് ഓഫീസർ, കടുത്തുരുത്തി)ന്റെ ഭാര്യ അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി(33) എന്നിവരും കൊൽക്കത്തെ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ നഴ്സുമാരുടെ ബന്ധുക്കൾ കൈമാറി.
അഞ്ചു ദിവസത്തിനുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുമെന്നു ബന്ധുക്കൾ പറഞ്ഞു. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മലയാളി നഴ്സുമാരായ പ്രിയങ്ക, നാൻസി എന്നിവർ തായിഫിലെ കിംഗ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ മൂന്നു പേർ പ്രിൻസ് സുൽത്താൽ ആശുപത്രിയിലും ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 4.30നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി മൂന്നിന് യുഎൻഎ ന്യൂ കാലിക്കറ്റ് ട്രാവൽസ് വിമാനത്തിൽ സൗദിയിൽ എത്തി ക്വാറൈന്റൻ പൂർത്തിയാക്കി നിയമനം ലഭിച്ച ആശുപത്രിയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാനായി ജിദ്ദയിലേക്കു പോകുന്നതിനിടയിലാണ് അഖിലയടക്കം എട്ടു പേർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
നാലു വയസുള്ള അലംകൃതയും രണ്ടു വയസുകാരൻ ആദിദേവുമാണു മരണപ്പെട്ട അഖിലയുടെ മക്കൾ. വെച്ചൂർ കളരിക്കൽ മുരളിയുടേയും സുലോചനയുടേയും മകളാണ് അഖില. അഖിൽ സഹോദരനാണ്.
അഞ്ചു ദിവസത്തിനുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുമെന്നു ബന്ധുക്കൾ പറഞ്ഞു. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മലയാളി നഴ്സുമാരായ പ്രിയങ്ക, നാൻസി എന്നിവർ തായിഫിലെ കിംഗ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ മൂന്നു പേർ പ്രിൻസ് സുൽത്താൽ ആശുപത്രിയിലും ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 4.30നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി മൂന്നിന് യുഎൻഎ ന്യൂ കാലിക്കറ്റ് ട്രാവൽസ് വിമാനത്തിൽ സൗദിയിൽ എത്തി ക്വാറൈന്റൻ പൂർത്തിയാക്കി നിയമനം ലഭിച്ച ആശുപത്രിയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാനായി ജിദ്ദയിലേക്കു പോകുന്നതിനിടയിലാണ് അഖിലയടക്കം എട്ടു പേർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
നാലു വയസുള്ള അലംകൃതയും രണ്ടു വയസുകാരൻ ആദിദേവുമാണു മരണപ്പെട്ട അഖിലയുടെ മക്കൾ. വെച്ചൂർ കളരിക്കൽ മുരളിയുടേയും സുലോചനയുടേയും മകളാണ് അഖില. അഖിൽ സഹോദരനാണ്.