തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചർച്ചകൾ ഇന്നോ നാളെയോ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിൽ യുഡിഎഫും എൽഡിഎഫും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കിയ ശേഷം ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിനിർണയ നടപടികളിലേക്കു കടക്കാനാണു ശ്രമം.
യുഡിഎഫിൽ തർക്കം നിലനിൽക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച ഇന്നു പുനരാരംഭിക്കും.
ജോസഫ് വിഭാഗം 13 സീറ്റ് വരെയാണ് ആവശ്യം ഉന്നയിച്ചത്. 12 സീറ്റ് നൽകിയാൽ മയപ്പെടാമെന്നാണു ജോസഫ് വിഭാഗം പറയുന്നത്. എന്നാൽ, ഒൻപതു സീറ്റ് വരെയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഇന്നു നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്.
ഇന്നലെ നടന്ന ഉഭയകകക്ഷി ചർച്ചയിൽ മുസ്ലിം ലീഗിന് മൂന്നു സീറ്റ് അധികം നൽകി. ഇതോടെ ലീഗ് 27 സീറ്റിൽ മത്സരിക്കും. കഴിഞ്ഞ തവണ 24 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചത്. രണ്ടു സീറ്റുകൾ കോണ്‍ഗ്രസും ലീഗും പരസ്പരം വച്ചുമാറാനും തീരുമാനിച്ചു.
മറ്റുള്ള ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാനാണു ധാരണ. ആർഎസ്പിക്ക് അഞ്ച് സീറ്റും കേരള കോണ്‍ഗ്രസ്- ജേക്കബിന് ഒരു സീറ്റും നേരത്തേ നടത്തിയ ഉഭയകകക്ഷി ചർച്ചയിൽ ധാരണയായിരുന്നു. മറ്റുള്ള ഘടകകക്ഷികൾക്കും ഓരോ സീറ്റ് വീതം നൽകും. മൂന്നിനു ചേരുന്ന യുഡിഎഫ് യോഗ ത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
സീറ്റ് വിഭജന ചർച്ച പൂർത്തിയായാൽ കോണ്‍ഗ്രസും ഘടകകക്ഷികളും സ്ഥാനാർഥി നിർണയ ചർച്ചയിലേക്കു കടക്കും. കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അടിയന്തര യോഗം നാളെ വിളിച്ചുചേർത്തിട്ടുണ്ട്. എഐസിസി നിയോഗിച്ച ഏജൻസിയും സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക കൈമാറിയിട്ടുണ്ട്. കഴിഞ്ഞ തവണ 87 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 90 ൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഉഭയകകക്ഷി ചർച്ച ഇന്നു നടക്കും. പുതിയ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്- എം, എൽജെഡി എന്നിവരുമായും ഇന്നു ചർച്ച നടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രർ അടക്കം 27 സീറ്റിൽ സിപിഐ മത്സരിച്ചിരുന്നു. ഇക്കുറി രണ്ടോ മൂന്നോ സീറ്റിന്റെ കുറവ് സിപിഐക്ക് ഉണ്ടാകുമെന്നാണു കരുതുന്നത്. പുതിയ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിനായി സിപിഎമ്മും സീറ്റുകൾ വിട്ടുനൽകും.
കേരള കോണ്‍ഗ്രസ്- എം 15 സീറ്റ് ചോദിച്ചെങ്കിലും 13 സീറ്റെങ്കിലും ലഭിക്കണമെന്ന് ആവ ശ്യപ്പെടുന്നു. കേരള കോണ്‍ഗ്രസിന് ശക്തിയുള്ള പ്രദേശങ്ങളിൽ അടക്കം 10 സീറ്റ് വരെ നൽകുന്നതിൽ തടസമില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എൽജെഡിക്ക് നാലു സീറ്റ് നൽകിയേക്കും. ഇതിൽ ഒരെണ്ണം നിലവിലെ ഘടകകക്ഷിയായ ജെഡിഎസിൽനിന്നാണു നൽകുക. ഇരു ജനതാദളും യോജിക്കണമെന്ന നിർദേശം നടപ്പാകാത്തതിനെത്തുടർന്ന് ഇടതുമുന്നണിയിൽ ജെഡിഎസും എൽജെഡിയും രണ്ടു പാർട്ടികളായിത്തന്നെ തുടരും.
നിലവിൽ നാലു സീറ്റുള്ള എൻസിപിക്ക് ഇക്കുറി രണ്ടു സീറ്റ് മാത്രമാകും ലഭിക്കുക. കഴിഞ്ഞ തവണ നാലു സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒന്നോ രണ്ടോ സീറ്റ് മാത്രമാകും ലഭിക്കുക. ഇടതു സ്വതന്ത്രരായി മത്സരിച്ച മറ്റു ചിലരുടെ സീറ്റുകൾ പിടിച്ചെടുക്കുന്നതും പരിഗണിക്കുന്നുണ്ട്.
സിപിഎം സ്ഥാനാർഥിനിർണയ നടപടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റികൾ ഇന്നു ചേരും. നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാന സമിതിയും ചേരും. തുടർന്നുള്ള ഏതു ദിവസവും സ്ഥാനാർഥിപ്രഖ്യാപനമുണ്ടാകാം. ഇതോടെ സിപിഐയും സ്ഥാനാർഥിപ്രഖ്യാപന നടപടിയിലേക്കു കടക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിജയ യാത്രയിലായതിനായിൽ ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പ്രാഥമികഘട്ടത്തിലാണ്. മൂന്നിന് ഔദ്യോഗിക ചർച്ച വിളിച്ചിട്ടുണ്ട്.
വിജയ് യാത്രയുടെ സമാപനത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലുള്ള ചർച്ചകളിലാകും അന്തിമ രൂപമാകുക.
കെ. ഇന്ദ്രജിത്ത്
യുഡിഎഫിൽ തർക്കം നിലനിൽക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച ഇന്നു പുനരാരംഭിക്കും.
ജോസഫ് വിഭാഗം 13 സീറ്റ് വരെയാണ് ആവശ്യം ഉന്നയിച്ചത്. 12 സീറ്റ് നൽകിയാൽ മയപ്പെടാമെന്നാണു ജോസഫ് വിഭാഗം പറയുന്നത്. എന്നാൽ, ഒൻപതു സീറ്റ് വരെയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഇന്നു നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്.
ഇന്നലെ നടന്ന ഉഭയകകക്ഷി ചർച്ചയിൽ മുസ്ലിം ലീഗിന് മൂന്നു സീറ്റ് അധികം നൽകി. ഇതോടെ ലീഗ് 27 സീറ്റിൽ മത്സരിക്കും. കഴിഞ്ഞ തവണ 24 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചത്. രണ്ടു സീറ്റുകൾ കോണ്‍ഗ്രസും ലീഗും പരസ്പരം വച്ചുമാറാനും തീരുമാനിച്ചു.
മറ്റുള്ള ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാനാണു ധാരണ. ആർഎസ്പിക്ക് അഞ്ച് സീറ്റും കേരള കോണ്‍ഗ്രസ്- ജേക്കബിന് ഒരു സീറ്റും നേരത്തേ നടത്തിയ ഉഭയകകക്ഷി ചർച്ചയിൽ ധാരണയായിരുന്നു. മറ്റുള്ള ഘടകകക്ഷികൾക്കും ഓരോ സീറ്റ് വീതം നൽകും. മൂന്നിനു ചേരുന്ന യുഡിഎഫ് യോഗ ത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
സീറ്റ് വിഭജന ചർച്ച പൂർത്തിയായാൽ കോണ്‍ഗ്രസും ഘടകകക്ഷികളും സ്ഥാനാർഥി നിർണയ ചർച്ചയിലേക്കു കടക്കും. കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അടിയന്തര യോഗം നാളെ വിളിച്ചുചേർത്തിട്ടുണ്ട്. എഐസിസി നിയോഗിച്ച ഏജൻസിയും സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക കൈമാറിയിട്ടുണ്ട്. കഴിഞ്ഞ തവണ 87 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 90 ൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഉഭയകകക്ഷി ചർച്ച ഇന്നു നടക്കും. പുതിയ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്- എം, എൽജെഡി എന്നിവരുമായും ഇന്നു ചർച്ച നടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രർ അടക്കം 27 സീറ്റിൽ സിപിഐ മത്സരിച്ചിരുന്നു. ഇക്കുറി രണ്ടോ മൂന്നോ സീറ്റിന്റെ കുറവ് സിപിഐക്ക് ഉണ്ടാകുമെന്നാണു കരുതുന്നത്. പുതിയ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിനായി സിപിഎമ്മും സീറ്റുകൾ വിട്ടുനൽകും.
കേരള കോണ്‍ഗ്രസ്- എം 15 സീറ്റ് ചോദിച്ചെങ്കിലും 13 സീറ്റെങ്കിലും ലഭിക്കണമെന്ന് ആവ ശ്യപ്പെടുന്നു. കേരള കോണ്‍ഗ്രസിന് ശക്തിയുള്ള പ്രദേശങ്ങളിൽ അടക്കം 10 സീറ്റ് വരെ നൽകുന്നതിൽ തടസമില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എൽജെഡിക്ക് നാലു സീറ്റ് നൽകിയേക്കും. ഇതിൽ ഒരെണ്ണം നിലവിലെ ഘടകകക്ഷിയായ ജെഡിഎസിൽനിന്നാണു നൽകുക. ഇരു ജനതാദളും യോജിക്കണമെന്ന നിർദേശം നടപ്പാകാത്തതിനെത്തുടർന്ന് ഇടതുമുന്നണിയിൽ ജെഡിഎസും എൽജെഡിയും രണ്ടു പാർട്ടികളായിത്തന്നെ തുടരും.
നിലവിൽ നാലു സീറ്റുള്ള എൻസിപിക്ക് ഇക്കുറി രണ്ടു സീറ്റ് മാത്രമാകും ലഭിക്കുക. കഴിഞ്ഞ തവണ നാലു സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒന്നോ രണ്ടോ സീറ്റ് മാത്രമാകും ലഭിക്കുക. ഇടതു സ്വതന്ത്രരായി മത്സരിച്ച മറ്റു ചിലരുടെ സീറ്റുകൾ പിടിച്ചെടുക്കുന്നതും പരിഗണിക്കുന്നുണ്ട്.
സിപിഎം സ്ഥാനാർഥിനിർണയ നടപടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റികൾ ഇന്നു ചേരും. നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാന സമിതിയും ചേരും. തുടർന്നുള്ള ഏതു ദിവസവും സ്ഥാനാർഥിപ്രഖ്യാപനമുണ്ടാകാം. ഇതോടെ സിപിഐയും സ്ഥാനാർഥിപ്രഖ്യാപന നടപടിയിലേക്കു കടക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിജയ യാത്രയിലായതിനായിൽ ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പ്രാഥമികഘട്ടത്തിലാണ്. മൂന്നിന് ഔദ്യോഗിക ചർച്ച വിളിച്ചിട്ടുണ്ട്.
വിജയ് യാത്രയുടെ സമാപനത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലുള്ള ചർച്ചകളിലാകും അന്തിമ രൂപമാകുക.
കെ. ഇന്ദ്രജിത്ത്