തിരുവനന്തപുരം: മന്ത്രിതല ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായതിനെത്തുടർന്ന്, പിഎസ്സി എൽജിഎസ് റാങ്ക്ഹോൾഡർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
അതേസമയം സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സമരം തുടരും. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നു മന്ത്രി അംഗീകരിച്ചെങ്കിലും രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നും സിപിഒ ഉദ്യോഗാർഥികൾ അറിയിച്ചു.
തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ സമീപനമാണ് ചർച്ചയിലുണ്ടായതെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ പറഞ്ഞു. ആവശ്യങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അതിനാൽ 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിക്കുകയാണെന്നും ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു.
ഉറപ്പുകൾ ആറ്
ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയമ മന്ത്രി എ.കെ. ബാലൻ എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്.
ചർച്ചയിൽ എൽജിഎസ് ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ ആറ് ഉറപ്പുകളാണു നൽകിയത്. നൈറ്റ് വാച്ച് മാൻ ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി കുറച്ച് കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കുമെന്നും ഇത്തരത്തിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നിലവിലെ എൽജിഎസ് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ നടപടി സ്വീകരിക്കുമെന്നും ചർച്ചയിൽ മന്ത്രി ഉറപ്പു നൽകി.
ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന എൽജിഎസ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് ആ ദിവസം വരെയുള്ള ഒഴിവുകളിൽ നിയമനം നൽകും. ഇതിനായി ഓഗസ്റ്റ് നാല് വരെയുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ സ്പാർക് സംവിധാനം മുഖേന കണ്ടെത്തി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കും.
സർക്കാർ വകുപ്പുകളിൽ എൽജിഎസ് ആയി ജോലി നോക്കുന്നവർക്ക് ലഭിക്കേണ്ട അർഹമായ സ്ഥാനക്കയറ്റം നൽകിക്കൊണ്ട് അതുമൂലമുണ്ടാകുന്ന ഒഴിവുകളും അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യും.
കോടതി വ്യവഹാരങ്ങൾ മൂലമോ ഭരണപരമായ തടസങ്ങൾ മൂലമോ ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് തടസമുണ്ടെങ്കിൽ ആ തസ്തികകളിലേക്ക് താത്കാലിക സ്ഥാനക്കയറ്റം നൽകിക്കൊണ്ട് എൻട്രി കേഡറിലുണ്ടാകുന്ന ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യും. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനായി പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി ഉദ്യോഗാർഥികൾക്ക് രേഖാമൂലം ഉറപ്പു നൽകി.
< b>സിപിഒ ഒഴിവുകൾ പരിശോധിക്കും
സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 2021 ഡിസംബർ 31 വരെയുള്ള 1200 പ്രതീക്ഷിത ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും അപാകത വന്നിട്ടുണ്ടെങ്കിൽ അത് മാത്രം പരിഹരിക്കുമെന്നുമാണ് ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയത്. ഇതോടെസമരം തുടരാൻ സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ തീരുമാനിച്ചു.
ബുധനാഴ്ച സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ മഹാസംഗമം നടത്തുമെന്നും സമരത്തിലേക്ക് കൂടുതൽ ഉദ്യോഗാർഥികൾ എത്തുമെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
അതേസമയം സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സമരം തുടരും. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നു മന്ത്രി അംഗീകരിച്ചെങ്കിലും രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നും സിപിഒ ഉദ്യോഗാർഥികൾ അറിയിച്ചു.
തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ സമീപനമാണ് ചർച്ചയിലുണ്ടായതെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ പറഞ്ഞു. ആവശ്യങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അതിനാൽ 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിക്കുകയാണെന്നും ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു.
ഉറപ്പുകൾ ആറ്
ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയമ മന്ത്രി എ.കെ. ബാലൻ എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്.
ചർച്ചയിൽ എൽജിഎസ് ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ ആറ് ഉറപ്പുകളാണു നൽകിയത്. നൈറ്റ് വാച്ച് മാൻ ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി കുറച്ച് കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കുമെന്നും ഇത്തരത്തിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നിലവിലെ എൽജിഎസ് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ നടപടി സ്വീകരിക്കുമെന്നും ചർച്ചയിൽ മന്ത്രി ഉറപ്പു നൽകി.
ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന എൽജിഎസ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് ആ ദിവസം വരെയുള്ള ഒഴിവുകളിൽ നിയമനം നൽകും. ഇതിനായി ഓഗസ്റ്റ് നാല് വരെയുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ സ്പാർക് സംവിധാനം മുഖേന കണ്ടെത്തി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കും.
സർക്കാർ വകുപ്പുകളിൽ എൽജിഎസ് ആയി ജോലി നോക്കുന്നവർക്ക് ലഭിക്കേണ്ട അർഹമായ സ്ഥാനക്കയറ്റം നൽകിക്കൊണ്ട് അതുമൂലമുണ്ടാകുന്ന ഒഴിവുകളും അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യും.
കോടതി വ്യവഹാരങ്ങൾ മൂലമോ ഭരണപരമായ തടസങ്ങൾ മൂലമോ ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് തടസമുണ്ടെങ്കിൽ ആ തസ്തികകളിലേക്ക് താത്കാലിക സ്ഥാനക്കയറ്റം നൽകിക്കൊണ്ട് എൻട്രി കേഡറിലുണ്ടാകുന്ന ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യും. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനായി പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി ഉദ്യോഗാർഥികൾക്ക് രേഖാമൂലം ഉറപ്പു നൽകി.
< b>സിപിഒ ഒഴിവുകൾ പരിശോധിക്കും
സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 2021 ഡിസംബർ 31 വരെയുള്ള 1200 പ്രതീക്ഷിത ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും അപാകത വന്നിട്ടുണ്ടെങ്കിൽ അത് മാത്രം പരിഹരിക്കുമെന്നുമാണ് ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയത്. ഇതോടെസമരം തുടരാൻ സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ തീരുമാനിച്ചു.
ബുധനാഴ്ച സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ മഹാസംഗമം നടത്തുമെന്നും സമരത്തിലേക്ക് കൂടുതൽ ഉദ്യോഗാർഥികൾ എത്തുമെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.